വിഭാഗങ്ങള്‍..

Sunday, November 7, 2010

എന്റെ പത്താമത്തെ പോസ്റ്റ്‌..

ഒളരി പള്ളി 
അടുത്ത ആഴ്ച ആണ് ഒളരി പള്ളി പെരുന്നാള്‍ ..
എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും സമാധാനത്തോടെ പെരുന്നാള്‍ ആഘോഷിച്ചിട്ടില്ല...
പതിവായി പെരുന്നാള്‍ കഴിഞ്ഞു വരുന്ന തിങ്കലാഴ്ച   ഒന്നുകില്‍ മുക്കാല്‍ വാര്‍ഷിക പരീക്ഷ..
അല്ലെങ്കില്‍ യുണിവേഴ്സിടി പരീക്ഷ..
ഈ കൊല്ലം അങ്ങനത്തെ നൂലാമാലകള്‍ ഒന്നും ഇല്ലാത്തതോണ്ട് സമാധാനമായി പെരുന്നാള്‍ കൊണ്ടാടാം എന്ന് പ്രതീക്ഷിക്കുന്നു ..
പെരുന്നാള്‍ കഴിഞ്ഞു വരുന്ന തിങ്കളാഴ്ച, പള്ളിയില്‍ റബ്ബര്‍ ബാന്‍ഡ്  പറക്കാന്‍ പോവലാണ് പണ്ടൊക്കെ ,എന്റെ  പ്രധാന പണി..
അതും കഴിഞ്ഞു രാത്രിയിലെ ഗാനമേള കഴിഞ്ഞേ വീട്ടില്‍ തിരിച്ചെത്തൂ..
പണ്ടൊക്കെ(പ്ലസ്‌ ടു വരെ ) പെരുന്നാള്‍ വന്നാല്‍  കാപ്പ് വച്ചു പൊട്ടിക്കുന്ന തോക്ക് വാങ്ങാറുണ്ട്...
അത് വാങ്ങി പൂച്ചകളെ പേടിപ്പിക്കലാണ് പ്രധാന കലാപരുപാടി ..
അതുകൊണ്ട് സാധാരണ പെരുന്നാള്‍ കഴിഞ്ഞു ഒരാഴ്ച ,വീടിന്റെ സമീപത്തേക്ക്  പൂച്ചകളുടെ പൊടി പോലും കാണില്ല....

ഈയിടെ പൂച്ചകളുടെ അസ്സോസ്സിയേഷന്‍  ഞങ്ങളുടെ വീട്ടിലേക്കു ഇനി കാലു കുത്തണ്ട  എന്ന ഒരു തീരുമാനം എടുത്തു..
കാരണം വെരി സിമ്പിള്‍...
ഒളരി സിറ്റിയിലെ  പ്രധാന പൂച്ച പ്രസവ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഞങ്ങടെ വീടും പറമ്പും.

 
ഈയിടെ പ്രസവിച്ച ഒരു പൂച്ച, ചുള്ളത്തിയുടെ  കുട്ടിയെ എന്റെ റൂമിലോക്കെ കയറ്റി താമസിപ്പിക്കാന്‍ നോക്കി..
എനിക്കാണെങ്കില്‍ പൂച്ചയെ ഒക്കെ ഇഷ്ട്ടമാണെങ്കിലും ,ഇവറ്റകള് കട്ടിലിലൊക്കെ കയറിയാല്‍ പിന്നെ ആ കട്ടില്‍ ഡെറ്റോള്‍ ഇട്ടു കഴുകി ,മുറിയില്‍ കുന്തിരുക്കം പുകക്കാതെ  ഉറക്കം വരില്ല...
ഇത് മനസ്സിലാക്കി പിതാശ്രീ കുട്ടിയെ 2 കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ കൊണ്ട് കളഞ്ഞു..
ഇതില്‍ പ്രതിഷേധിച്ചു ഇനി നിങ്ങടെ വീട്ടിലെ എച്ചിലൊക്കെ തിന്നാല്‍ വല്ല പട്ടിയെയും നോക്കിക്കോ എന്ന് പറഞ്ഞു പൂച്ചകള്‍ ഒറ്റ പോക്ക് ആണ്..
പിന്നെ ഒറ്റ എണ്ണത്തിനെ ഈ വഴിക്ക് കണ്ടിട്ടില്ല..

പൂച്ചയെ കൊന്നാല്‍ കൈ വിറക്കുമെന്നൊക്കെ   കേട്ടിട്ടുണ്ട്..
ഒരിക്കല്‍ ഞാന്‍  സൈക്കിളില്‍ പോകുമ്പോള്‍ ,സൈക്കിള്‍  ഒരു പൂച്ചയുടെ മുകളിലൂടെ കയറിയിട്ടുണ്ട്..
അന്ന്  തിരിഞ്ഞു നോക്കാതെ പറപ്പിച്ചു വിട്ടു..
ആ പൂച്ച വടിയായി കാണണം..
വല്ലടത്തുമൊക്കെ വല്ലതും പറയാന്‍ കയറി നില്‍ക്കുമ്പോ , കാലിനു ഒരു വിറ വരുന്നത് അത് കാരണം ആവണം....
പക്ഷേ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ ഞാന്‍ പ്രസംഗക്കലയില്‍ ഒരു സംഭവമാണ്..
മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന്‍ രാജാവ്..!
പണ്ടൊരിക്കല്‍ ഒളരി ചന്തയില്‍ ലോട്ടറി പെറുക്കാന്‍ ,ചന്തയുടെ പിന്നിലെ കാട് പിടിച്ച ഇട വഴിയിലൂടെ,സൈക്കിളില്‍ പോകുമ്പോ ഒരു പാമ്പിന്റെ മുകളിലൂടെ സൈക്കിള്‍ കയറി..
ഞാന്‍ സൈക്കിള്‍  അവിടെ ഇട്ടു ഓടിപ്പോന്നു ....
കുറച്ച കഴിഞ്ഞു  സൈക്കിള്‍  എടുക്കാന്‍ ,വഴിയെപ്പോയ  2 കള്ളുകുടിയന്മാരെ വിളിച്ചു കൊണ്ട് വന്നു..
അവന്മാര് പാമ്പിനെ പിടിക്കാന്‍ എന്നും പറഞ്ഞു ആ ഏരിയയിലെ കുറ്റിക്കാടൊക്കെ  വെളുപ്പിച്ചു..
അവസാനം കള്ളുകുടിയന്മാര്‍ക്ക് 10 രൂപ വീതം കൊടുത്താണ് സൈക്കിള്‍  അവിടന്ന് എടുക്കാന്‍ പറ്റിയത്..

ലോട്ടറിയുടെ കാര്യം പറഞ്ഞപ്പോഴാണ്  എന്റെ അവസാന വര്‍ഷം ഞങ്ങടെ ഡിപ്പാര്‍ട്ട്മെന്റ്  നടത്തിയ യന്ത്ര 09 മോട്ടോര്‍ ഷോ ഓര്‍മ്മ വന്നത് ..
പരുപാടിയുടെ   ധനശേഖരണത്തിനു ആദ്യ കരു നീക്കിയത് ഞാനാണെന്ന്  പറയാതിരിക്കാന്‍ വയ്യ..
ഒരു ശിങ്കം വീക്കിലി ലോട്ടറി എടുത്തതിലൂടെ ആയിരുന്നു അത്..
50 ലക്ഷം രൂപ അടിക്കുന്നതിലൂടെ   യന്ത്ര അതിഗംഭീരമായി  നടത്താം....
ബാക്കി പൈസ എല്ലാര്‍ക്കും തുല്യമായി വീതിക്കാം ...
ആ പൈസ ബാങ്കില്‍ ഇട്ടു അതിന്റെ പലിശ കൊണ്ട് ശിഷ്ട്ടക്കാലം എല്ലാര്‍ക്കും  സുഭിക്ഷമായി വിശ്രമിക്കാം..
അങ്ങനെ എത്ര എത്ര പ്ലാനുകള്‍..
ക്ലാസ്സിലെ എല്ലാരും ആ ലോട്ടറി അടിക്കുന്നതിനു വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടാകും ....
പക്ഷേ അത്തരം ലോട്ടറികള്‍ക്ക് സമ്മാനം ഉണ്ടായിരുന്നില്ല എന്ന് ഈ അടുത്ത കാലത്തല്ലേ  മനസ്സിലായത്..
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് യന്ത്രയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല...
അന്ന് എടുത്തത് വല്ല കേരള ലോട്ടറി ആയിരുന്നെങ്കില്‍ അത് അടിക്കുമെന്ന് എനിക്ക് ഇപ്പഴും ഉറപ്പുണ്ട്..
കാരണം അത്രക്കും എല്ലാരും പ്രാര്‍ഥിച്ചിട്ടുണ്ട് ..

പ്രാര്‍ത്ഥന  എന്ന്  പറയുന്നത്  ഒരു  എനര്‍ജി എമിറ്റിംഗ്  പ്രോസസ്സ് ആണല്ലോ..
ഈ എനര്‍ജി ,അന്തരീക്ഷത്തിലെ കോസ്മിക്‌ എനര്‍ജിയുമായി കൂടി ചേരുമ്പോള്‍ ആണ്  അത്ഭുതങ്ങള്‍   സംഭവിക്കുന്നത് എന്ന്  ,പല മനശാസ്ത്ര മാസികകളിലും  ഞാന്‍ വായിച്ചിട്ടുണ്ട് ..
ഈ കോസ്മിക്‌ എനര്‍ജി ആണത്രേ  ദൈവം....
മനസ്സിനെ ശരിയായി നിയന്ത്രിക്കാന്‍ പറ്റുന്നവന് ,ഈ ലോകത്ത് എന്തും  നേടാന്‍ സാധിക്കുമത്രേ..
ഉദാഹരണത്തിന് , ക്ലാസ്സില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിന്നും ഉണ്ടാകുന്ന എനര്‍ജി ,
"എന്നോട് ചോദിക്കോ ആവോ..  എന്നോട് ചോദിക്കോ ആവോ. " എന്നാണു..
ടീച്ചറുടെ ഉള്ളില്‍ നിന്നും വരുന്ന എനര്‍ജി
"ആരോട്  ചോദിക്കും" എന്നതും..
ഈ രണ്ടു എനര്‍ജിയും(പോസറ്റിവ് ആന്‍റ് നെഗറ്റിവ് ) അന്തരീക്ഷത്തില്‍ വച്ചു ഒന്നാകുന്നു..
പേടിച്ചിരിക്കുന്ന ഒരു കുട്ടിയെ ടീച്ചര്‍  പെട്ടെന്ന്  കണ്ടുപിടിക്കാന്‍ കാരണം ഇതാണെന്നാണ്  മനശാസ്ത്ര വിശദീകരണം..
അത്ഭുതങ്ങള്‍ ഉണ്ടാകാന്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന എനര്‍ജി അത്ര ശക്തം ആകണം..
മെഡിട്ടേഷന്‍ ,ധ്യാനം ,യോഗ ഇതൊക്കെ ഇതിനു വളരെ സഹായകം ആണ്..
അമ്പലങ്ങളിലെയും ,പള്ളികളിലും ,ശയന പ്രദക്ഷിണം ,മുട്ടില്‍ ഇഴയല്‍  , തുടങ്ങീ ആചാരങ്ങളിലൊക്കെ ഇത് തന്നെയാണ് സംഭവിക്കുന്നത്..
വിശ്വാസികളെ വേദനിപ്പിച്ചു കാര്യം നടത്തി കൊടുക്കുന്ന ഒരാളല്ല ദൈവം..
ഞാന്‍ ഈ ശയന പ്രദക്ഷിണം, മുട്ടില്‍ ഇഴയല്‍ തുടങ്ങിയ പരുപാടികളോടൊക്കെ എതിരാണ്..
ഇതൊക്കെ നടത്തി സ്വന്തം ശരീരത്തെ വേദനിപ്പിക്കുന്ന  നേരം വല്ല അമ്പലം അടിച്ചു വൃത്തി ആക്കുക,പള്ളിയിലെ മാറാല തട്ടുക ,തുടങ്ങിയതൊക്കെ ചെയ്യുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി ഉപകരിക്കില്ലേ..?

ഈ ബ്ലോഗില്‍ എഴുതുന്നതെല്ലാം  ഒരിക്കലും നടക്കാത്ത നുണകള്‍ അല്ലേ  എന്ന് പലരും ചോദിച്ചിട്ടുണ്ട്....
18 വര്‍ഷത്തെ വായനയില്‍ നിന്നും എനിക്ക് കിട്ടിയ  അനുഭവങ്ങള്‍  നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നെ ഉള്ളൂ...
ഒന്നാം ക്ലാസ്സു മുതല്‍ മംഗളം,കന്യക,ബാലമംഗളം,ബാലമംഗളം ചിത്രകഥ ഇതൊക്കെ വീട്ടില്‍ വരുത്തിയിരുന്നു.
ഇത് കൂടാതെ മംഗളം പേപ്പറും ,മനോരമ പേപ്പറും വീട്ടില്‍ വരൂത്തിയിരുന്നതിനാല്‍ ,വാര്‍ത്തകള്‍ തമ്മില്‍ താരതമ്മ്യം ചെയ്തു  സത്യാവസ്ഥ മനസ്സിലാക്കാന്‍  പറ്റുമായിരുന്നു..
മംഗളം പേപ്പര്‍ അന്നൊക്കെ ഫുള്‍ കണ്ണീരും വിലാപവും,പെണ്‍പീഡനം,ബലാല്‍സംഗം എന്നിവ മാത്രം ആയിരുന്നു..
എന്റെ എഴുത്തിനു ശക്തമായ  അടിത്തറ പാകിയത്‌ ,ബാലമംഗളവും  ,മംഗളം വാരികയും ആണെന്ന് പറയാതിരിക്കാന്‍ വയ്യ..
 
പത്താം ക്ലാസ്സോട് കൂടി ,വീട്ടില്‍ ബാലമംഗളം കിട്ടാതായപ്പോള്‍ ആണ് ,ബാലരമ വായിച്ചു തുടങ്ങിയത്..
ഇപ്പഴും അത് തുടരുന്നുണ്ട്..
അത് പോലെ ഇപ്പഴും തുടരുന്ന ശീലങ്ങളില്‍ ഒന്നാണ് ഈ പോളോ തീറ്റ..
പോളോ ഈറ്റിംഗ് തുടങ്ങിയത് എന്നാണെന്ന് കൃത്യമായി അറീല..
ഹിനോയ് 
   പി സി തോമസ്‌ സാറിന്റെ എന്‍ട്രന്‍സ് കോച്ചിങ്ങില്‍ ,ഞാനാണ് ക്ലാസ്സില്‍ പോളോ വിതരണം ചെയ്തിരുന്നത് എന്ന്  ഹിനോയ് പറയുന്നുണ്ട്
(ഒന്നും ഓര്‍മ്മ ഇല്ല,വയസ്സായി വരുംതോറും മറവി കൂടുന്നു..).
 

മിട്ടായി ഈറ്റിങ്ങില്‍ എന്റെ ഗുരു ജിതേഷ് ആയിരുന്നു..
ഞങ്ങള്‍ തമ്മില്‍ ആദ്യമായി അടുത്തു  പരിചയപ്പെട്ടതും ഇങ്ങനെ ഒരു മിട്ടായി ബിസിനസ്സിലൂടെ  ആയിരുന്നു..
കൊടൈക്കനാല്‍ യാത്രക്കിടെ  ഉദുമല്‍ പേട്ടയില്‍ ഭക്ഷണം കഴിക്കാന്‍ ബസ്‌ നിര്‍ത്തിയപ്പോള്‍, വാളു വെപ്പ്  തടയാനുള്ള ഗുളിക കഴിക്കാന്‍ വെള്ളത്തിനു ഒരു പെട്ടിക്കടയുടെ മുമ്പില്‍ നില്‍ക്കുമ്പോ ആയിരുന്നു അത്..
എന്റെ കയ്യിലെ ഒരു ഗുളിക ജിത്തനു കൊടുത്തതും ,പകരം അവന്‍ ഒരു സെന്റര്‍ ഷോക്ക്‌ ചു  ഇന്‍ ഗം തന്നതും ഇപ്പഴും ഓര്‍മ്മ ഉണ്ട്..
ജിതേഷ് പ്രവീണ്‍ സാര്‍ ഞാന്‍ 
 അന്ന് തുടങ്ങിയ മിട്ടായി ബിസിനസ്‌ ആയിരുന്നു  ഞങ്ങള്‍ തമ്മില്‍
എം എം എസ് സി  തോമസ്‌  സാറിന്റെ ക്ലാസ്സിലും,കരുണാനിധി സാറിന്റെ ക്ലാസ്സിലും  ആയിരുന്നു ഏറ്റവും കൂടുതല്‍ ബിസ്സിനസ്സ്  നടന്നിട്ടുള്ളത്..
ഒരു പോളോയുടെ നാലിലൊന്ന് ഭാഗം ,നാവിനടിയില്‍ വച്ചു  അലിഞ്ഞു തീരാന്‍  വേണ്ട  സമയം  ആയിരുന്നു ,എന്നെ സംബന്ധിച്ചിടത്തോളം ഒരു പീരീഡ്‌ അഥവാ 50 മിനുട്ട് ..
ക്ലാസ്സില്‍ ജിത്തന്‍  നാലായി പൊടിച്ചു തരുന്ന പോളോ ,ഞാനും,ജോജോനും,ഡിജോനും ഒരുമിച്ചിരുന്നു കഴിക്കുന്നതിന്റെ  സുഖം, 5 രൂപയുടെ പോളോയിലെ 20 പീസ് ഒന്നിച്ചു വായിലിട്ടാലും   കിട്ടില്ല..
ജോജോ ഞാന്‍ ഡിജോ ജിതേഷ് 
  ആ സുഖവും ഒരു തരം കോസ്മിക്‌ എനര്‍ജി ഫ്ലോ തന്നെ..   സുഹൃത്തുക്കളുടെ  മനസ്സുകള്‍ തമ്മിലുള്ള ഒരു എനര്‍ജി ഫ്ലോ...