വിഭാഗങ്ങള്‍..

Monday, October 24, 2011

വാഴപ്പിണ്ടി ടര്‍ബൈന്‍


പത്താം ക്ലാസ്സ്‌ വരെ  ടര്‍ബൈന്‍ എന്ന് കേട്ടാല്‍ വാഴപ്പിണ്ടിയില്‍ ഈര്‍ക്കിലിയും ഓലയും കുത്തി പൈപ്പിന്റെ അടിയില്‍ വച്ച് കറക്കുന്ന   ഒരു  സാധനം   ആയിരുന്നു ..
പ്ലസ്‌ ടു വില്‍ ആയപ്പോ ടര്‍ബൈനില്‍ ഓലക്കു പകരം ഷേവ് ചെയ്യണ ബ്ലേഡ് ആയി..
എഞ്ചിനീയറിംഗ്  ഫസ്റ്റ്  ഇയര്‍ ആണ്  ടര്‍ബൈന്റെ   ഷേപ്പ് ഇങ്ങനെ അല്ല ഒല്ലൂര്‍ പെരുന്നാള്‍ക്കു വാങ്ങണ പമ്പരത്തിന്റെ ഷേപ്പ്  ആണെന്ന് മനസ്സിലായത്..
പിന്നീടൊരിക്കല്‍ ട്രിജോ സാര്‍ പച്ച ബോര്‍ഡില്‍ വരച്ചു കാണിച്ചപ്പോഴാണ് ടര്‍ബൈന്റെ  ബ്ലേഡിന് എക്സാം ഷീറ്റില്‍ പേന കൊണ്ട് വരച്ചു കാണിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഷേപ്പ് ആണെന്ന് മനസ്സിലായത്...
വരക്കാനുള്ള ബുദ്ധിമുട്ട് കാരണം പിന്നീടങ്ങോട്ട് വന്ന എല്ലാ എക്സാമിലും  ഒരു ചെറിയ പമ്പരവും അതിനു മുകളിലായി വെള്ളം വീഴുന്ന  ഒരു പൈപ്പും വരച്ചു പോന്നു..
പേപ്പര്‍ നോക്കിയവരുടെ മനസ്സിലുള്ള ടര്‍ബൈനും എന്റെ മനസ്സിലുള ടര്‍ബൈനും  ഒരു പമ്പരത്തിന്റെ ഷേപ്പ് ആയതു കൊണ്ടോ എന്തോ എല്ലാ യൂണിവേഴ്സിടി  എക്സാമിലും ഞാന്‍ ജയിച്ചു പോന്നു..
വര്‍ഷങ്ങള്‍ക്കു ശേഷം FACT യില്‍ ഒരു ടര്‍ബൈന്‍ അഴിച്ചു കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്..

കുറുമിയില്‍ നിന്നു പഠിച്ചെടുത്തതോ..
പച്ച ബോര്‍ഡില്‍ നിന്നു വരച്ചു എടുത്തതോ .
അജീഷിന്റെ പേപ്പറില്‍ നിന്നും  അടിച്ചെടുത്തതോ  അല്ല ടര്‍ബൈന്‍..

ഒരു ജീവിത കാലം മുഴുവന്‍ പഠിക്കാനുള്ള സംഭവങ്ങള്‍ ഒരു ടര്‍ബൈനില്‍ ഉണ്ട്..
MBBS കഴിഞ്ഞു ഒരു വര്‍ഷം house surgeoncy ചെയ്യുന്ന പോലെ എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു കൊല്ലം  കമ്പനികളില്‍ പരിശീലനം കൂടി നിര്‍ബന്ധമാക്കണം എന്ന അഭിപ്രായമാണ് ഇന്ന് എനിക്കുള്ളത്....

Sunday, October 16, 2011

ഞങ്ങള്‍ ഒന്ന് ..ഞങ്ങള്‍ക്ക് ഒന്ന്..


സെഷണല്‍ എക്സാം മാസ്സ് കട്ട്‌ അടിച്ചതിന്റെ പേരില്‍ ജിഷ്ണു സാര്‍* നടത്തിയ റീ എക്സാമില്‍ ഉന്നത വിജയം നേടിയവരാണ് ഇവര്‍..
ഞാനുള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് അരയും പൂജ്യവും ആണെന്ന് പറയേണ്ടതില്ലലോ...



Monday, September 12, 2011

കുടക്കൊരു സീറ്റ്‌..

          

               കഴിഞ്ഞ മാസം കമ്പനി വിട്ടു എറണാകുളത്തു നിന്നും തൃശൂര്‍ വരുന്ന വഴി ഒരു ചെറിയ സംഭവം ഉണ്ടായി..

കെ എസ് ആര്‍ ടി സി ബസ്സിലായിരുന്നു യാത്ര..
ഞാന്‍ കളമശ്ശേരിയില്‍ നിന്നാണ് കയറിയത്..
ബസ്സിലാണെങ്കില്‍ കൊടും തിരക്ക്..
പുറത്തു ഭയങ്കര മഴ ആയതിനാല്‍ വിന്‍ഡോ ഷട്ടറുകള്‍ എല്ലാം അടച്ചു ഇട്ടിരിക്കുകയായിരുന്നു..
കുറെ നേരം സ്റ്റെപ്പില്‍ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞു  ഒരു വിധം മുകളില്‍ കയറിപ്പറ്റി..
തോളിലെ ബാഗ്‌ എടുത്തു ലഗ്ഗേജ് ട്രാക്കില്‍ വക്കുന്നതിനിടെ, ബാഗിന് സൈഡില്‍ ഇരുന്ന എന്റെ കുടയുടെ പിടി തട്ടി ബസ്സിന്റെ ബെല്‍ ഒന്ന് അടിച്ചു..
ഇത് കേള്‍ക്കണ്ട താമസം ഡ്രൈവര്‍ വണ്ടി സൈഡ് ഒതുക്കി നിര്‍ത്തി..
തിരക്കായതിനാല്‍ കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു..
വല്ലവരും കൈ കാണിച്ചപ്പോള്‍ ബസ്സ് നിര്‍ത്തിയതാകുമെന്നു കണ്ടന്‍ കരുതി..
ഷട്ടറുകള്‍ അടഞ്ഞു കിടന്ന് , ബസ്സിനുള്ളില്‍ ഒരുമാതിരി ഇരുട്ടായിരുന്നതിനാല്‍ ബെല്‍ അടിച്ചത് ഞാനാണെന്ന് ആരും അറിഞ്ഞുമില്ല....
വണ്ടി ഏകദേശം ആലുവ എത്താറായിരുന്നു..
ഒരു ഒന്ന് ഒന്നര മിനിട്ട് വണ്ടി അങ്ങനെ നിന്നു..
കുറച്ചു കഴിഞ്ഞു എന്തോ പന്തിക്കേട്‌ തോന്നി കണ്ടന്‍ നോക്കിയപ്പോള്‍ മുമ്പിലും പിന്നിലും ഇറങ്ങാന്‍ ആരുമില്ല..
ഷട്ടര്‍ തുറന്നു നോക്കിയപ്പോള്‍ കയറാനും ആരും ഇല്ല..
അപ്പോഴേക്കും നമ്മുടെ സാരഥി മുമ്പിലിരുന്നു ബഹളമായി..
എന്താ ആരും ഇറങ്ങാത്തത് എന്നും ചോദിച്ചു കണ്ടനുമായി വാക്ക് തര്‍ക്കമായി..
സാരഥിക്ക് ദേഷ്യം വന്നു വണ്ടി ഓഫ്‌ ആക്കി ഇട്ടു..
ബെല്ലടിച്ചവനെ ഇറക്കി വിട്ടിട്ടേ ഇനി വണ്ടി വിടുന്നുള്ളൂ എന്ന് കണ്ടനും..
ഞാന്‍ ഒരു സീറ്റിലേക്ക് ചാരി നിന്നു ഹെഡ്ഫോണിന്റെ  സൗണ്ട് ഒന്ന് കൂട്ടി , അടുത്ത പാട്ടിനു വേണ്ടി മൊബൈലില്‍ സെര്‍ച്ച്‌ ചെയ്യുകയാണ് എന്ന വ്യാജേന, മൊബൈലില്‍ നോക്കി നിന്നു..
യാത്രക്കാര്‍ ബഹളമായി..
സമയം കുറച്ച് കഴിഞ്ഞപ്പോ  ഞാന്‍ ചാരി നിന്ന സീറ്റിലെ ചുള്ളന്‍ പെട്ടെന്ന് എഴുന്നേറ്റു..
അയാള്‍ കണ്ടനേയും ഡ്രൈവറെയും ചീത്ത വിളിച്ചു ഇറങ്ങി പോയി..
പാവത്തിന് നെടുമ്പാശ്ശേരിയില്‍ നിന്നും ഫ്ലൈറ്റ് പിടിക്കാന്‍ അത്താണിയില്‍  ഇറങ്ങാന്‍ ഉള്ളതായിരുന്നു..
കണ്ടനും ഡ്രൈവര്‍ക്കും കിട്ടണ്ടത് കിട്ടിയപ്പോ വണ്ടി സ്റ്റാര്‍ട്ട്‌ ആയി കിട്ടി...
എനിക്ക് ചുമ്മാ ഒരു സീറ്റും കിട്ടി..

Friday, September 9, 2011

ചിക്കന്‍ പോക്ക്സ് ഒരു ഓര്‍മ്മ...

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍..

ഓണത്തിനെന്താ വിശേഷം എന്ന് ചോദിച്ചാല്‍ ഇക്കൊല്ലം ഒരു വിശേഷവും ഇല്ല..
ഇക്കൊല്ലവും ഫുഡ്‌ അടി മാത്രമാണ് ഞാന്‍ ലക്‌ഷ്യം വക്കുന്നത്..
ഇമ്മാനുവല്‍ സില്‍ക്സ് ,കല്യാണ്‍ സാരീസ് ,ജോയ് ആലുക്കാസ് ,നന്ദിലത്ത് ജി മാര്‍ട്ട് എന്നീ കടകള്‍ അടച്ചുപ്പൂട്ടാത്തിടത്തോളം  കാലം ഓണംത്തിനു ടി വി കാണാനും ഉദ്ദേശം ഇല്ല .

FACT യില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ ഇന്ന് വരെ ഉച്ചക്ക് എന്നും ഓണസദ്യ (എന്നും സാമ്പാര്‍/തോരന്‍/അവിയല്‍/കായക്കറി,പപ്പടം,5 തരം അച്ചാറുകള്‍,സംഭാരം,കട്ടി തൈര് ,രസം,  ജീരകവെള്ളം )ആയതോണ്ട് ഇക്കൊല്ലത്തെ ഓണസദ്യയും എനിക്ക് ഒരു ബോറടി ആയി തോന്നി..
കഴിഞ്ഞ ദിവസം കമ്പനിയില്‍ ജീരകവെള്ളത്തിനു പകരം മല്ലിവെള്ളം ആയിരുന്നു..എന്റെ FACT സുഹൃത്തുക്കളില്‍ പലരും മല്ലിവെള്ളം ആദ്യമായിട്ടായിരുന്നു കുടിക്കുന്നത്..മനുഷ്യരക്ത്തത്തില്‍ മല്ലിവെള്ളത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്നതിനിടെ ഒരു ഒന്നര കൊല്ലം ബാക്കിലേക്ക്‌  എന്റെ ഓര്‍മ്മകള്‍ കടന്നു ചെന്നു..
ഒന്നര കൊല്ലം മുമ്പ് എനിക്ക്..അല്ല..ഞങ്ങള്‍ക്ക് ...ചിക്കന്‍ പോക്ക്സ് വന്ന ദിനങ്ങളിലെ ഒരു പ്രധാന പാനീയം ആയിരുന്നല്ലോ ഈ മല്ലി വെള്ളം..

കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 29 ..ഹിമാചല്‍ പ്രദേശിലെ മഞ്ഞു മൂടി കിടക്കുന്ന മണാലിയില്‍ ഫൈനല്‍ ഇയര്‍ ടൂറിനു എത്തിയതായിരുന്നു ഞാനുള്‍പ്പെട്ട 'റോയല്‍ മെക്കിലെ' 56 അംഗ സംഘം..വഴി തെറ്റി പോവുന്ന കാര്യത്തില്‍ ഞങ്ങള്‍ മിടുക്കര്‍ ആയതോണ്ട് ഞങ്ങളെ ഒരു വഴിക്കാക്കാന്‍ രണ്ടു ഗൈഡുകളും ഉണ്ടായിരുന്നു..സ്റ്റാഫ്‌ ആയി കരുണാകരന്‍ സാറും വൈദ്യനാഥന്‍ സാറും..
കൊടും തണുപ്പത്ത് ചൂടുവെള്ളം വരുന്ന ഒരു അരുവിയും അതിന്റെ 'ചുറ്റുവട്ടവും' കണ്ടു(സത്യമായിട്ടും അരുവി കാണാന്‍ വേണ്ടിയാണ് ഞാന്‍ പോയത്..)വരുന്ന വഴിക്കാണ് മധുവിന്റെ മുഖത്തെ ചുവന്ന പാടുകള്‍ ചിക്കെന്‍ പോക്ക്സ് ആണോ എന്നാ ഡൌട്ട് ഉണ്ടായത്..
അലര്‍ജി ആയിരിക്കുമെന്ന് പറഞ്ഞു എല്ലാരും സ്വയം ആശ്വസിച്ചെങ്കിലും ഏതോ കാട്ടുമുക്കിലെ ഡോക്ടറുടെ റിപ്പോര്‍ട്ട്‌ ആ കൊടും തണുപ്പത്ത് കാട്ടുത്തീ പോലെ പടര്‍ന്നപ്പോള്‍ എല്ലാരും ഞെട്ടി..
"സംഭവം ചിക്കന്‍ തന്നെ.."

മണാലിയില്‍ നിന്ന് ഡല്‍ഹിയിലേക്കു ഇനി 14 മണിക്കൂര്‍ ദുര്‍ഘടം പിടിച്ച ബസ്‌ യാത്ര ഉണ്ട്..ശേഷം നാട്ടിലേക്ക് രണ്ടു ദിവസത്തെ ട്രെയിന്‍ യാത്രയും..
ഇനിയെന്ത് ചെയ്യും..?
അതിനിടെ മധുവിന് പുതിയപേര് വീണു 'ചിക്കു'..
മധുവിനെ ബസ്സില്‍ കയറ്റുന്നതിനെ കുറിച്ച്  ഒരു തര്‍ക്കവും ഉണ്ടായില്ല..
അതാണ്‌ മെക്ക്..
(അങ്ങനെ അവന്‍ മാത്രം ചിക്കന്റെ പേരില്‍ ക്ലാസ്സില്‍ വരാതെ സുഖിക്കണ്ട..) 
പേടിയുള്ളവര്‍ ഒരു ഗ്ലാസ്‌ 'ജലം' അകത്താക്കി ഒരു മൂലയ്ക്ക് പോയി ഇരുന്നോളാന്‍ ചില പാമ്പന്മാര്‍ അഭിപ്രായപ്പെട്ടു..
വിക്ക്സ് പുരട്ടി ചിക്കനെ നേരിടാന്‍ പലരും നോക്കി..
ചെവിയിലും മൂക്കിലും കണ്ണിലും വായിലും ശരീരത്തില്‍ ദ്വാരം ഉള്ള എല്ലായിടത്തും വിക്ക്സ് പുരട്ടി..
ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ശേഷം ട്രെയിനില്‍ വച്ച് 90 % പേര്‍ക്കും വയറിളക്കം പിടിപ്പെട്ടു ഒരു 'ഡ്രാഗണ്‍ ട്രാജഡി' ആയതു ഇത് കാരണമാണെന്നാണ് എനിക്ക് തോന്നുന്നത്....
വിത്ത്‌ ചിക്കു ആഫ്റ്റര്‍ അരുവി സന്ദര്‍ശനം 


വീടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും ചിക്കന്‍ വരാത്തതില്‍ എല്ലാരും ആശ്ചര്യപ്പെട്ടു..
മെക്കിന്റെ പ്രതിരോധ ശേഷിയെ എല്ലാരും പ്രകീര്‍ത്തിച്ചു..
വെള്ളി ചൊവ്വ ദിവസങ്ങളിലാണ് ചിക്കന്‍ വരുക എന്നൊരു ശ്രുതി ഇറങ്ങി..
ഒരു വെള്ളിയും രണ്ടു ചൊവ്വയും കടന്നുപ്പോയി..
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഈസ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ച ചിക്കന്‍
തലപൊക്കി..
ഏകദേശം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സ്കോര്‍ നില 51 /56 ആയി..
ലേറ്റസ്റ്റ് സ്കോര്‍ അറിയാന്‍ CSCORE എന്ന് ടൈപ്പ് ചെയ്തു 9496348745 /9496348780 /9496348785 എന്നീ നമ്പരുകളില്‍ നിന്നും സൌജന്യ സേവനം ഉണ്ടായിരുന്നു..
മെക്കിനു ഒരാഴ്ച അവധി നല്‍കി..
മുമ്പ് ചിക്കന്‍ വരാത്തവരില്‍ എബി ഒഴികെ എല്ലാര്‍ക്കും ചിക്കന്‍ വന്നു..
ഗൈഡ്കളെയും ചിക്കന്‍ വെറുതെ വിട്ടില്ല..
മണലി-ഡല്‍ഹി യാത്രയിലെ ബസ്‌ ഡ്രൈവര്‍  ഒഴികെ ബാക്കി എല്ലാരുടെയും ചിക്കന്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു.
മണാലിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ ബസ്സില്‍ ഇടിച്ചു കൊക്കയിലേക്ക് മറിഞ്ഞതായി ചിക്കന്‍ ഹോളി ഡേയ്സില്‍ പേപ്പറില്‍ വായിച്ചപ്പോ അങ്ങേരുടെ കാര്യവും ഏകദേശം കണ്‍ഫേം ആയി..
ചിക്കന്‍ പോക്ക്സ് ലീഗില്‍ മാന്‍ ഓഫ് ദി മാച്ച് മധു...അല്ല...ചിക്കു ആയിരുന്നെങ്കിലും മാന്‍ ഓഫ് ദി സീരീസ്‌ ഞാന്‍ ആയിരുന്നു..പലപ്പോഴും എന്നെ കണ്ണാടിയില്‍ കണ്ടു ഞാന്‍ തന്നെ വാളു വച്ചു..
ഓണവും  വിഷുവും   പോലെ എല്ലാ കൊല്ലവും  ചിക്കന്‍ വരാത്തത്  കൊണ്ട്  അതിന്റെ ദാരുണ ദ്രശ്യങ്ങള്‍ ഞാന്‍ ക്യാമറയില്‍  പകര്‍ത്തിയിരുന്നു ..


ചിക്കന്റെ ആദ്യ  ദിവസം കുഴപ്പമൊന്നും  ഇല്ലായിരുന്നെങ്കിലും   രണ്ടാം  ദിവസം തൊട്ടു  ചിക്കന്‍ സംഹാരം  ആരംഭിച്ചു ..ഉറക്കമില്ലാത്ത  രാത്രികള്‍ ..മുടിയും  നഖവും    ഒഴികെ എല്ലായിടത്തും ചൊറിയുന്നു..കിടക്കയില്‍  ആര്യ വേപ്പിന്റെ  ഇല  വിരിച്ചു  കിടന്നു  ഞെരിപിരികൊണ്ടു..
മൂന്നാമത്തെ  ദിവസം രാത്രി രണ്ടു മണി..കിടക്കയിലെ  വേപ്പില  എല്ലാം ഫാനിന്റെ കാറ്റില്‍  പറന്നു  പോയത്  കൊണ്ട് പുതിയ  ഇല പൊട്ടിക്കാന്‍  ഞാന്‍ തന്നെ രാത്രി  വേപ്പില്‍ കയറി ..വീട്ടുക്കാര്‍ക്ക്  ചിക്കന്‍ വരാന്‍ സാധ്യത   ഉള്ളതോണ്ട്‌  രണ്ടു കൊമ്പ്  ഇല അവിടെ  ബാക്കി വച്ചു..
ശരീരത്തില്‍ വെള്ളം ആകരുതെന്ന്  ഹോമിയോ   ഡോക്ടര്‍  പറഞ്ഞതുകൊണ്ട്  ഇല കഴുകാതെ അതേപടി  കിടക്കയിലിട്ടു  കിടന്നുറങ്ങി ..ഒരു മൂന്നു  മണി  കഴിഞ്ഞപ്പോ  ചൊറിച്ചില്‍  കൂടി  ലൈറ്റ്  ഇട്ടു  ഇലകള്‍  നോക്കിയപ്പോ  ഞെട്ടിപ്പോയി ..ഇല കഴുകാതെ  കിടക്കയിലിട്ട  എന്നെ ശപിച്ചു  കൊണ്ട് അന്ന് പുലര്‍ച്ചെ  3 മണിക്ക് ഞാന്‍ പുതിയതായി  റിലീസ്   ചെയ്ത പഴംചൊല്ലാണ് ..

"ചിക്കന്‍ പോക്ക്സ് വന്നവനെ  എട്ടുകാലി  കടിച്ചു "

പിറ്റേന്നും  ഇത് തന്നെ  അവസ്ഥ ..
എന്റെ ഊഹം  ശരിയാണെങ്കില്‍  അന്നായിരുന്നു  തൃശൂര്‍  പൂരം  വെടിക്കെട്ട്‌ ..ചിക്കന്‍ കാരണം  ഉറക്കമില്ലാത്തതിനാല്‍  അലാറം  വക്കാതെ  വെടിക്കെട്ട്‌ ലൈവ്  ആയി കാണാന്‍ പറ്റി..

രാവിലെകള്‍  വളരെ  ബോറിംഗ്  ആയിരുന്നു ആകെയുള്ള  ഏക  ആശ്വാസം  ഉച്ച  കഴിഞ്ഞു  കയ്യില്‍  കിട്ടുന്ന  ന്യൂസ്‌  പേപ്പര്‍ ആയിരുന്നു..പേപ്പര്‍  മുഴുവന്‍  അരിച്ചുപ്പെറുക്കി  വായിച്ചു  വേറെ വായിക്കാന്‍  ഒന്നും  ഇല്ലാതാകുമ്പോള്‍  മരണ  കോളങ്ങള്‍ കോണ്‍സണ്‍ട്രേട്ട് ചെയ്യും.ഏറ്റവും   വയസ്സായ  ആളെ  കണ്ടെത്തല്‍,കേരളത്തിന്റെ  മരണ നിരക്ക്  കണ്ടെത്തല്‍ ,എല്ലാരുടെയും മരണവയസ്സു  കൂട്ടി  ആവറേജു  കണ്ടെത്തല്‍  ഇതൊക്കെയായിരുന്നു  പരുപാടി ..ബാലഭൂമി  സ്ഥിരം  തരാറുള്ള  അയല്‍വാസി  എനിക്ക് ചിക്കന്‍ വന്നതറിഞ്ഞ്  കണ്‍ട്രി  വിട്ടു  എന്നാണു  കേട്ടത് ..(അവന്റെ  ബാലഭൂമിയും  എന്റെ ബാലരമയും  തമ്മില്‍  ഒരു ബാര്‍ട്ടര്‍ സിസ്റ്റം  ആയിരുന്നല്ലോ നിലനിന്നിരുന്നത് ..)
ഇങ്ങനെയൊക്കെ  ആണെങ്കിലും  ഭക്ഷണകാര്യത്തില്‍ വന്‍  സുഖം  ആയിരുന്നു..ഉപ്പിടാത്ത  കഞ്ഞിയും  ചുട്ട  പപ്പടവും  മല്ലി വെള്ളവും  ഒഴിച്ചാല്‍  ബാക്കി എല്ലാം  പരമ  സുഖം..
6 മണിക്ക്  കരിക്ക് ,8 മണിക്ക്  ഓറഞ്ച് ,10 മണിക്ക് ആപ്പിള്‍ ,12 മണിക്ക് തക്കാളി,2 മണിക്ക് മാമ്പഴം,4 മണിക്ക് മുന്തിരി ,6 മണിക്ക് പപ്പായ 

ഒരിക്കല്‍  ഇതൊക്കെ  കൊണ്ട് എന്റെ പിതാശ്രീ  റൂമില്‍  വന്നു..എന്റെ മുഖത്തു   നോക്കി സംസാരിക്കുന്നതിനു  പകരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയാണ് സംസാരിക്കുന്നത് ..എന്റെ ബോഡി അത്രയ്ക്ക് പേടിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണെന്ന് എനിക്ക് മനസ്സിലായി ..
എനിക്ക് വേണ്ടി എത്രയോ കഷ്ട്ടപെടുന്നു..എന്റെ തുണികള്‍ അലക്കുന്നു ,ടോയ് ലറ്റ് കഴുകുന്നു ,ബെഡ് ഷീറ്റ് മാറ്റുന്നു  .ആ സ്നേഹത്തിനു മുമ്പില്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ പതറി ..
ഒടുവില്‍ രണ്ടു തുള്ളി കണ്ണുനീര്‍  വീഴ്ത്തിക്കൊണ്ട്‌  ഞാന്‍ പറഞ്ഞു..

"തണ്ണിമത്തന്‍  കൊണ്ട്  വരാന്‍  വൈകണ്ട..."


എനിക്ക് ചിക്കന്‍ വന്നതിന്റെ  ദാരുണ  ദ്രശ്യങ്ങള്‍  കാണാന്‍ ആഗ്രഹമുള്ള  കഠിന ഹൃദയര്‍ olariabhilash@gmail.com മായി  ബന്ധപ്പെടുക ..
വായിച്ചവര്‍ എന്തേലുമൊക്കെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുമല്ലോ..

Sunday, September 4, 2011

ട്രിപ്പിള്‍ എക്സ് (കഥ)( ആണ്‍കുട്ടികള്‍ വായിക്കരുത്..)



പുറത്ത് കോരിച്ചൊരിയുന്ന മഴ ആയിരുന്നു..
മുറിയുടെ മുകളിലെ പൊട്ടിയ ഓടിനുള്ളിലൂടെ  ഒരു തുള്ളി വെള്ളം അയാളുടെ നെറ്റിയില്‍  വീണു. 
മുഖത്തു വീണ മഴത്തുള്ളി ശക്തന്‍  സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്തു രൂപയുടെ തൂവാല കൊണ്ട് അയാള്‍ തുടച്ചു..ഇടിഞ്ഞു വീഴാറായ ആ കെട്ടിടത്തിന്റെ  പല കോണുകളിലേക്കും  അയാള്‍ കണ്ണോടിച്ചു..അയാളെയും പെണ്‍കുട്ടിയെയും കൂടാതെ വേറെയും കുറെ പേര്‍ ആ മുറിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.ചില ആണുങ്ങള്‍ ഭ്രാന്ത് പിടിച്ച പോലെ ആ കെട്ടിടത്തിന്റെ  അകത്തും  പുറത്തും കറങ്ങി നടന്നിരുന്നു..
എങ്ങനെ തുടങ്ങണം എന്ന് അയാള്‍ക്ക്‌ അറിയില്ലായിരുന്നു..
ഒരുവിധം  ധൈര്യം   സംഭരിച്ച് അയാള്‍ കണ്ടാല്‍  പാവമെന്നു തോന്നിക്കുന്ന  ആ കുട്ടിയോട്  ചോദിച്ചു ..
" ഈ  'വഴി ' തെറ്റല്ലേ .?"


"ആ..എനിക്കറിയില്ല  .."-പെണ്‍കുട്ടി  പറഞ്ഞു . .


"ഇവിടെ  വരെ  എങ്ങനെ എത്തിപ്പെട്ടു ..?"


"പത്താം  ക്ലാസ്സ്‌  കഴിഞ്ഞു  അടുത്തുള്ള  തുണിക്കടയില്‍  സെയില്‍സ്   ഗേള്‍   ആയി  പോയി  മാന്യമായി  ജീവിച്ചിരുന്നവളാണ് ഞാന്‍ . അച്ഛന്റെ  സമ്മര്‍ദം  കാരണം  ഇവിടെ  എത്തിപ്പെട്ടതാണ്   ..വീടിനടുത്തുള്ള ട്യുഷന്‍ മാഷ് ആണ് എനിക്ക് ഈ 'വഴി 'കാണിച്ചു തന്നത്..  ഈ  ചെയ്യുന്നതൊന്നും  ആത്മാര്‍ത്തമായിട്ടല്ല ..തികച്ചും യാന്ത്രികം...."


"മനസ്സില്‍ കുറ്റബോധം തോന്നി  തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..
മൈ ഫോണ്‍ നമ്പര്‍ ഈസ്‌  9496348785 "..അയാള്‍ പറഞ്ഞു.


"ആ നമ്പര്‍ ചേട്ടന്‍  കയ്യില്‍ തന്നെ വച്ചോ..അതൊക്കെ പോട്ടെ..എന്താ തന്റെ  അവസ്ഥ..?


"മദ്യപാനിയായ അച്ഛനും അങ്ങേരുടെ  രണ്ടാം ഭാര്യയും..എന്നെ പ്രസവിച്ച ഉടനെ എന്റെ അമ്മ മരിച്ചു..സ്നേഹം എന്താണെന് ഞാന്‍ അറിഞ്ഞിട്ടില്ല..വീട്ടില്‍ എനിക്ക് ശരിയായ 'വഴി ' പറഞ്ഞു തരാന്‍ വിദ്യാസമ്പന്നരായ സഹോദരന്മാരോ മറ്റോ  ഇല്ല...."


"ഇപ്പൊ ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..അധികം വൈകിയാല്‍'മാഡം' വരും..,ദേഷ്യപ്പെടും...ഇനിയെങ്കിലും  തുടങ്ങിക്കൂടെ.." ?-പെണ്‍കുട്ടി പറഞ്ഞു..


"ഒരു പതിനഞ്ചു മിനുട്ട് കൊണ്ട് തീരില്ലേ എല്ലാം..?" അയാള്‍ ചോദിച്ചു 


"താന്‍ എത്ര ടൈം വേണേലും എടുത്തോളൂ.."-പെണ്‍കുട്ടി പറഞ്ഞു 


"എന്നാല്‍ തുടങ്ങാം.."

മഴ കൂടുതല്‍ ശക്ത്തിപ്പെട്ടു..

മുറിയുടെ ജനാലകള്‍ അയാളോട് വേണ്ട വേണ്ട എന്ന് പറയുന്നപോലെ കാട്ടില്‍ കൊട്ടിയടഞ്ഞു കൊണ്ടിരുന്നു..
ചുമരില്‍ തൂക്കിയിട്ടിരുന്ന ഗാന്ധിജിയുടെ പടമുള്ള സര്‍ക്കാര്‍ കലണ്ടര്‍ കാറ്റില്‍  കിടന്നാടി..
അരുതേ അരുതേ എന്ന് ഗാന്ധിജി തലയാട്ടുന്ന പ്രതീതി അതുണ്ടാക്കി..
- - - -
സമയം ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു..
ഒരു മധ്യവയസ്സുക്കയായ  സ്ത്രീ ആ മുറിയിലോട്ടു പെട്ടെന്ന് കയറി വന്നു..
'മാഡം. മാഡം'' എന്ന്  പുറത്തു ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു  ..
ആ സ്ത്രീയെ കണ്ടതും  പെണ്‍കുട്ടി ഞെട്ടി എഴുന്നേറ്റു..
അയാളും പതിയെ എഴുന്നേറ്റു..
ആ സ്ത്രീ അയാളെ നോക്കി ദേഷ്യപ്പെട്ടുക്കൊണ്ട്  ചോദിച്ചു..


"ഇത് വരെ കഴിഞ്ഞില്ലേ..?"


"അത്..പിന്നെ.."അയാള്‍ വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു..


"ചെയ്തത് മതി..ബാക്കി ശാലിനി ചെയ്തു കാണിക്കും.."-സ്ത്രീ ആരെയോ   കൈ ചൂണ്ടി പറഞ്ഞു..

പെണ്‍കുട്ടി അയാളെ തന്നെ നോക്കിയിരുന്നു..
അവളുടെ കണ്ണില്‍ നിന്നും ഒരു ഒന്ന് ഒന്നര തുള്ളി കണ്ണീര്‍ പൊടിഞ്ഞു..
അവള്‍ക്കു  വേറെ ഒന്നും മിണ്ടാനുണ്ടായിരുന്നില്ല..
അവളെ മിണ്ടാന്‍ 'മാഡം' അനുവദിച്ചില്ല എന്ന് വേണേല്‍ പറയാം..
കണ്ണിമ ചിമ്മാതെ എല്ലാം നോക്കി  ഇരിക്കാനേ  അയാള്‍ക്ക്‌ കഴിഞ്ഞുള്ളു....
ഒടുവില്‍ ബോര്‍ഡില്‍ ശാലിനി എഴുതിയതിലെ അവസാന വരി അയാള്‍ വായിച്ചു..
ax2 + bx + c = 0,
here a = c =൦
b = 3 .
so 3x =൦.


"ഹ്മ്മ്മ്മം...ട്രിപ്പിള്‍ എക്സ് = സീറോ .." അയാള്‍ മനസ്സില്‍ പറഞ്ഞു..

"അപ്പൊ നാളെ മുതല്‍ ഹോം വര്‍ക്ക്‌ ശാലിനിയുടെ ബുക്കില്‍ നിന്നും കോപ്പി അടിക്കാം..
കാവ്യയുടെ ട്യുഷന്‍ മാഷ് പറഞ്ഞു കൊടുത്ത 'വഴി' ശരിയല്ല..
അവളും അവള്‍ടെ  ട്യുഷന്‍ മാഷും..
ഇന്ന് നേരത്തെ ക്ലാസ്സില്‍ വന്നത് വെര്‍തെ ആയല്ലോ.."
അയാള്‍ പിറു പിറുത്തു..
അപ്പോഴും പുറത്തു മഴ പെയ്തുകൊണ്ടിരുന്നു..

കഥ കഴിഞ്ഞു..

Sunday, July 31, 2011

ശങ്കക്കിടയിലെ ആശങ്കകള്‍....


ശങ്ക എന്ന വാക്കിനു fear, terror എന്നൊക്കെയാണ്  എച്ച് ആന്‍ഡ്‌ സി യുടെ കുഞ്ഞ്യ ഡിഷ്നറിയില്‍ കൊടുത്തിരിക്കുന്നത്..അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ്‌ വരെ, പഠിക്കാന്‍ എന്ന വ്യാജേന ഈ ഡിഷ്നറി വച്ച്  ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു എന്റെ ഒരു പ്രധാന ഹോബി..(പേജ് സെലക്ട്‌ ചെയ്യുക 0 ഔട്ട്‌ ,1 സിംഗിള്‍ ,2 ഡബിള്‍,4 ഫോര്‍ ,6 സിക്ക്സ് അങ്ങനെ..)പണ്ട് ഈ സെയിം കളി തന്നെ വേദോപദേശ ക്ലാസ്സില്‍  ഞാനും ആജപ്പനും കുര്‍ബാന പുസ്തകം വച്ചും കളിച്ചുണ്ട്..(സോറി ദൈവമേ..).

അഞ്ചാം സെമെസ്റ്ററിലെ മെട്രോളജി ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റെഷന്‍ എക്സാം...
രണ്ടാം നിലയിലാണ് എക്ക്സാം ഹാള്‍..
 ഞങ്ങള്‍ ഹോസ്റ്റലില്‍ പോണ പെണ്‍ പിള്ളേരെ വായ നോക്കാന്‍ നില്‍ക്കുന്ന സ്ഥലത്തിനു അടുത്തായിരുന്നു  ഇത്.. മെക്കിലെയും അപ്ലൈട് electronics ,ഐ ടി ക്ലാസ്സുകളിലെയും ഏകദേശം 180 ഓളം കുട്ടികള്‍ ആ ഒറ്റ വാതില്‍ ഹാളില്‍ ഉണ്ടായിരുന്നു..എന്റെ ഭാഗ്യത്തിന് എന്റെ  പൊസിഷന്‍  ഏറ്റവും ഒടുവിലായിരുന്നു..പേപ്പര്‍ കിട്ടി നോക്കിയപ്പോള്‍ എല്ലാം അറിയുന്ന ചോദ്യങ്ങള്‍..
വെരി ഈസി..വേണമെങ്കില്‍ ഒരു 80 മാര്‍ക്ക് സിമ്പിള്‍ ആയി സ്കോര്‍ ചെയ്യാം
(പഠിച്ചവര്‍ക്ക്..എനിക്ക് ഒരു 65 ) ..
25 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ എഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് ശങ്ക  ഉണ്ടായത്..
അതെ..മൂത്ര ശങ്ക തന്നെ..
എക്സാം തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ..

ഞാന്‍ ഓര്‍ത്ത്‌ പോയി..ഞങ്ങള്‍ക്ക് മെട്രോളജി ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റെഷന്‍ എടുത്തിരുന്നത് 
'ആട് തോമ' എന്ന വിളിപ്പേരുള്ള തോമസ്‌ സര്‍ ആയിരുന്നു..സാറിന്റെ ക്ലാസ്സ്‌ മിക്കവാറും ഇന്റെര്‍വെല്ലിനു ശേഷമുള്ള പീരീഡ്‌ ആയിരുന്നു.. എല്ലായ്പ്പോഴും ഞങ്ങള്‍ ഇന്റെര്‍വെല്ലിനു ശേഷവും പുറത്തു തന്നെ തുടരുമായിരുന്നു ..അന്നൊക്കെ  സാറിന്റെ  ക്ലാസ്സില്‍ സമയത്ത് പോവാതെ കൂടുതല്‍ സമയം ഇന്റെര്‍വെല്‍ 'ആസ്വദിച്ചതിനു'  ദൈവം തന്ന ശിക്ഷയാവും  ഈ അസ്സമയത്തുള്ള ശങ്ക..

ഞാന്‍ ചുറ്റും നോക്കി..എല്ലാരും നല്ല എഴുത്താണ്..ആള്‍ക്കൂട്ടത്തില്‍  തനിയെ എന്ന ഫീലിംഗ് എനിക്കുണ്ടായി..വേണമെങ്കില്‍ എക്സാം ഡ്യൂട്ടിക്ക് നില്‍ക്കുന്ന സാറിനോട് പറഞ്ഞു, പുറത്തു പോയി കാര്യം സാധിച്ചു വരാം..ബട്ട്‌ ഏറ്റവും ലാസ്റ്റ് ഇരിക്കുന്ന ഞാന്‍ എണീറ്റ്‌ ഈ പിള്ളേരുടെ ഇടയിലൂടെ നടന്നു  പോയി ,തിരിച്ചു വരുന്ന കാര്യം ആലോചിച്ചപ്പോ, എന്തോ പോലെ തോന്നി..മാത്രമല്ല എന്റെ സ്റ്റാറ്റസ് അത് അനുവദിച്ചില്ല..ഐ ടി യിലെയും ഇന്‍സ്ട്രുമെന്റെഷന്‍ ലെയും എന്റെ ഫാന്‍സ്‌ എന്ത് കരുതും..(തേര്‍ഡ് സെമ്മില്‍ അപ്പെന്‍ഡിക്ക്സ് ഓപ്പറേഷന്‍  കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ബസ്സിലെ പെണ്‍ പിള്ളേര്‍ക്കൊക്കെ ഭയങ്കര  സഹതാപം..എന്റെ 'എന്തോ' മുറിച്ചു കളഞ്ഞു എന്നാണു പെണ്‍ കുട്ടികള്‍ വിചാരിച്ചിരിക്കുന്നത് എന്ന് ബസ്സിലെ ജോണ്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.).

ഈ അവസ്ഥയില്‍ കുറച്ച കൂടി കണ്ട്രോള്‍ ചെയ്തു ഇരിക്കുന്നതാണ് നല്ലത്..കാലുമേല്‍ കാലു കയറ്റി ഇരുന്നു..ഒരു ഇഞ്ച്‌ ഇങ്ങോട്ടോ ഒരു ഇഞ്ച്‌ അങ്ങോട്ടോ നീങ്ങിയാ മതി അപ്പൊ തീരും എല്ലാം..അപ്പഴാണ് എന്റെ അപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി  മിക്കി  മൌസിന്റെ പടമുള്ള ടേബിള്‍ ബാഗില്‍ നിന്ന് സ്കേലും പെന്‍സിലുമൊക്കെ എടുക്കുന്നത്..
ഇനി മേശയില്‍ ഒരു ബഹളവും കുലുക്കവും ഒക്കെ  ആയിരിക്കും..(തന്നെ പോലെ  മാര്‍ജിന്‍,  കോളേജു ഐ ഡി കാര്‍ഡ്‌  വച്ച്  വരക്കണ്ട ഗതി ഒന്നും എനിക്കില്ല എന്ന്  അവളുടെ മുഖത്ത് പ്രകടമായിരുന്നു..).എനിക്കെന്തു ചെയ്യാന്‍ പറ്റും..എനിക്ക് പറയാന്‍ പറ്റോ..കുട്ടീ ഡെസ്ക്ക് അതികം ഇളക്കരുത് എന്റെ കണ്ട്രോള്‍ പോവും എന്ന്..ഞാന്‍ ഡെസ്ക്കില്‍ നിന്നും കയ്യെടുത്ത് കയ്യും കെട്ടി ഇരുന്നു..
മുമ്പില്‍ അബീഷ് ആണ് ഇരിക്കുന്നത് .ഏതോ നിമിഷത്തില്‍ അവന്‍ എന്നെ നോക്കിയപ്പോള്‍  എന്റെ അവസ്ഥ  അവനെ അറിയിക്കാനായി ഒരു വിരല്‍ മുകളിലേക്ക് ഉയര്‍ത്തി കാട്ടി..അവന്‍  ചോദ്യ  പേപ്പര്‍ ഒക്കെ ഒന്ന് നോക്കി .പണ്ടത്തെ ഓട്ടോ റിക്ഷകളിലെ ഡ്രൈവര്‍മാര്‍ സീറ്റിനടിയില്‍ ഉള്ള എയര്‍ ഹോണില്‍ കൈ കൊണ്ട് അമര്‍ത്തുന്ന പോലെ അവന്റെ കസേരയുടെ അടിയിലൂടെ ഒരു സിഗ്നല്‍  കാണിച്ചു.. എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ആണ് ഒന്നാമത്തെ ചോദ്യം അവനു അറിയില്ല എന്നാണു അവന്‍ അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസ്സിലായത്..സമയം ഒന്നര  മണിക്കൂര്‍ കഴിഞ്ഞു ..പേപ്പര്‍ ഇന്‍സ്ട്രുമെന്റെഷന്‍ ആയതോണ്ട് പ്രഷര്‍ എന്ന് പല സ്ഥലത്തും എഴുതേണ്ട വരും..അപ്പോഴൊക്കെ എന്റെ  പ്രഷര്‍ കൂടാന്‍ തുടങ്ങി..ഒന്നും എഴുതാന്‍ പറ്റുന്നില്ല..കണ്ണിലൂടെ വെള്ളം വന്നു തുടങ്ങി..വേണ്ട ഇനി എഴുതുന്നില്ല...വെറുതെ ഇരിക്കാം..

വാച്ച് നോക്കി..ഒരു നിമിഷം ഒരു മിനിറ്റ് പോലെ..ചുറ്റുമുള്ളവരുടെ വാച്ച് നോക്കി..അങ്ങകലെ 'ഓഡി ഹിമ'  ഇരിക്കുന്നുണ്ട്‌..അവള്‍ടെ കയ്യിലെ വാച്ച്, വാച്ച് അല്ല  ഒരു ഘടികാരം എന്ന് വേണേല്‍ പറയാം.. സ്ഥലത്തെ പ്രധാന കാശുകാരി..ഫസ്റ്റ് ഇയര്‍ വന്നപ്പോ അവള്‍ടെ പിതാശ്രീ ഗള്‍ഫില്‍ അസിസ്റ്റന്റ്‌ ഷേക്ക്‌ ആണ് ,കപ്പല്‍ മൊതലാളി ആണ്  എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിരുന്നു..ഒരിക്കല്‍ കല്യാണ്‍ സാരീസില്‍ 'സന്ദര്‍ശന'ത്തിനു പോയപ്പോ അവളെ കണ്ടപ്പോ സത്യത്തില്‍  എന്താണ് അപ്പന് പണി എന്ന്  ചോദിച്ചു..റിഗില്‍ ആണെന്നാണ്‌ മറുപടി പറഞ്ഞത്..അന്നാണ് ജീവിതത്തില്‍ ആദ്യമായ്  റിഗ് എന്നാ വാക്ക് ഞാന്‍ കേട്ടത്(സത്ത്യമായിട്ടും.).റിഗ് എന്ന് പറയുന്നത് ഗള്‍ഫിലെ വല്ല രാജ്യവും ആണെന്നാണ്‌ ഞാന്‍ വിയാരിച്ചത്..എന്റെ വിചാരം മനസ്സിലാക്കിയിട്ടെന്നോണം റിഗ് എന്താണെന്ന് അവള്‍ ആണ് വിശദമാക്കിയിരുന്നു..(ഈയിടെ അവള്‍ ഒരു ഓഡി കാര്‍ വാങ്ങിയത് കൊണ്ടാണ് അവളെ ഓഡി ഹിമ എന്ന് ബഹുമാനപുരസ്ക്കരം വിളിച്ചിരുന്നത്..)..

ഇപ്പൊ ശരീരത്തില്‍ക്കൂടി ഒരു ഓഡി പോകുന്ന ഫീലിംഗ് ഉണ്ട്..കണ്ണടച്ചിരുന്നു..ഇനി അവസാന ശ്രെമം..പ്രാര്‍ഥിക്കാം..അങ്ങനെ പ്രാര്‍ത്ഥന തുടങ്ങി..പണ്ട് ഇത് പോലെ പി സി തോമസ്‌ സാറിന്റെ ക്ലാസ്സില്‍ പരീക്ഷക്കിടയില്‍  പ്രാര്‍ത്ഥന ചൊല്ലിയിട്ടുണ്ട്..അന്ന് പ്രാര്‍ഥനക്ക്  ശേഷം  മനസ്സില്‍ കാണുന്ന ഓപ്ഷന്‍ കറുപ്പിക്കുക ആയിരുന്നു  എന്റെ പരുപാടി...എന്റെ പ്രാര്‍ത്ഥന കേട്ട് ഫിസിക്ക്സ്  ജോസ് ഫിലിപ്പ് സര്‍ എക്ക്സാമിന് ഇടയില്‍ വര്‍ത്താനം പറഞ്ഞു എന്ന കേസില്‍  എന്നെ പൊക്കിയുണ്ട്..

ഫാനിന്റെ തണുപ്പ് കാരണം അസ്വസ്ഥത കൂടി  വരികയാണ്..
എണീറ്റ്‌ പോയി ഫാന്‍  ഓഫ്‌ ചെയ്യണോ..
പണ്ടത്തെ ഒരു സംഭവം ഓര്‍മ്മ വന്നു..
ഫസ്റ്റ് ഇയറില്‍ സ്മിജ എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു ..മാത്ത്സ്...
അന്നൊരു ദിവസം വര്‍ത്താനം പറഞ്ഞതിനോ മറ്റോ രണ്ടു പേരെ പുറത്താക്കി..ആകെ അലമ്പ്.. ടീച്ചര്‍ ചോദിച്ചു..

"ഇനിയും ആര്‍ക്കെങ്കിലും  പുറത്തു പോകണോ..?"..

ക്ലാസ്സ്‌ നിശ്ചലമായി..
എന്റെ അപ്പുറത്തിരിക്കുന്ന ജോജോന്റെ ശ്വാസത്തിന്റെ സൌണ്ടും,ജിതേഷ് ഡസ്ക്കിന്റെ  കള്ളിയില്‍  മിട്ടായി കവര്‍ അമര്‍ത്തുന്ന സൌണ്ടും,പുറത്തെ റബ്ബര്‍ മരത്തില്‍ മരം കൊത്തി കൊത്തുന്ന സൌണ്ടും വ്യക്ത്തമായി കേള്‍ക്കാമായിരുന്നു..

"ആരേലും പോകുന്നുണ്ടെങ്കില്‍ പെട്ടെന്ന് പ്പോ.."
ടീച്ചര്‍ ആജ്ഞാപിച്ചു..

അപ്പഴാണ് നമ്മടെ താരം അജിത്‌  പീറ്റര്‍ എഴുന്നേല്‍ക്കുന്നത്..
ഇവന്‍ ഇത് എങ്ങട് പോണു..? എല്ലാരും സ്തംഭിച്ചു പോയി..
ഞങ്ങളുടെ കണ്ണുകള്‍ ടീച്ചറുടെ മുഖത്തും  പീറ്ററിന്റെ  മുഖത്തും  ഓസിലേറ്റ്  ചെയ്തു..
പുറത്തെ മരം കൊത്തി നിശബ്ദനായി..അത് ഒളി കണ്ണിട്ടു ക്ലാസ്സിലേക്ക് നോക്കി..
പീറ്റര്‍ വാതിലിന്റെ അടുത്തേക്ക്‌ നടന്നു..
ക്ലാസ്സിലെ വലിയ അലമ്പന്‍ ആയിരുന്ന റിനു  ചുണ്ടത്ത് വിരല്‍ വച്ചു..
പീറ്റര്‍ പതുക്കെ പോയി ഫാനിന്റെ സ്വിച്ച് ,ഓഫ്‌ ചെയ്തു തിരിച്ചു വന്നിരുന്നു...
എന്നിട്ട്  പിന്നിലോട്ടു തിരിഞ്ഞു ഞങ്ങളോട് 

"മനുഷ്യന് തണുത്തിട്ട് ഇരിക്കാന്‍ വയ്യ.."

"നശിപ്പിച്ചു .." മുടിയന്‍ പതുക്കെ പറഞ്ഞു..

എല്ലാം പഴയ പോലെ..മരംക്കൊത്തി അടുത്ത മരം തേടി  പറന്നു പോയി..
ആ സംഭവത്തിനു ശേഷം പീറ്ററെ ഞങ്ങള്‍ അധോലോകം ,താരാദാസ്,എല്‍ദോ എന്നൊക്കെ വിളിച്ചു പോന്നു..

ഐ റ്റി യിലെ ഏതോ ടീച്ചര്‍  മുമ്പില്‍ വന്നു നിന്നപ്പോഴായിരുന്നു ഞാന്‍ അജിത്‌ പീറ്ററില്‍  നിന്നും തിരിച്ചെത്തിയത്..

"എന്താ വെര്‍തെ ഇരിക്കണേ.."?

"എഴുതി കഴിഞ്ഞു ..."

"പോവാറായിട്ടില്ല ..15 മിനുട്ട് കൂടി ഉണ്ട്.."

135 മിനുറ്റ് കപ്പല്‍ ഓടിക്കാമെങ്കില്‍ ഇനിയുള്ള 15 മിനുട്ട് മുങ്ങാതെ ഓടിക്കാനാണോ വിഷമം..
ഒരു പേപ്പര്‍ കൂടി വാങ്ങി ഒരു വട്ടം എഴുതിയ ഉത്തരങ്ങള്‍ തന്നെ വീണ്ടും ചോദ്യ നമ്പര്‍ മാറ്റി ,കിട്ടാത്ത ചോദ്യങ്ങളുടെ നമ്പര്‍ വച്ചു എഴുതി..
പുറത്തിറങ്ങിയപ്പോ  മെജോ  ചോദിച്ചു..

"പാസ്സായോടാ..?"

ഞാന്‍ പറഞ്ഞു 'പാസ്സായില്ല'.. 

ഞാന്‍ പറഞ്ഞ പാസ്‌ എന്ന വാക്കിനു 'ഒഴിച്ച് കളയല്‍' എന്നൊരു മീനിംഗ് കൂടി  ഉണ്ടെന്നു മേജോനു മനസ്സിലാവാന്‍ മെട്രോളജി ആന്‍ഡ്‌  ഇന്‍സ്ട്രുമെന്റെഷന്‍ റിസള്‍ട്ട്‌ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു .

Thursday, March 3, 2011

ശക്തിമാന്‍ വാച്ച്...



ചൈനീസ് കളിപ്പാട്ടങ്ങള്‍ ഇന്ത്യ നിരോധിക്കാന്‍ പോവാണെന്ന്  പ്രധാനമന്ത്രി പറഞ്ഞപ്പോ എന്റെ കണ്ണ് ശരിക്കും നിറഞ്ഞു പോയി..
അങ്ങേര്‍ക്ക് ടി വി യില്‍  ഇരുന്നു പറഞ്ഞാല്‍ മതി..കളിക്കുന്നത് നമ്മള്‍ പിള്ളേരല്ലേ..
ചെറുപ്പത്തില്‍ ( ഐ മീന്‍ എല്‍ കെ ജി to ബി ടെക്ക് ഫസ്റ്റ് ഇയര്‍ )
നമ്മള്‍ ഈ ചൈനീസ് കളിപ്പാട്ടങ്ങളുടെ വന്‍ ഫാന്‍ ആയിരുന്നു..
എനിക്ക് സ്വന്തായി 20 ചൈനീസ്  കാര്‍ ഉണ്ടായിരുന്നു..
കാറുകളുടെ  എണ്ണത്തില്‍  ഞാന്‍  നിര്‍മ്മലയിലെ രാജമാണിക്യം  ആയിരുന്നു..
തീപ്പെട്ടിപടം ,ലേബല്‍  എന്നിവയുടെ കൂടെ ഇതും എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു..
നാട്ടിലെ തീപ്പെട്ടി എല്ലാം ശേഖരിച്ചു കഴിഞ്ഞപ്പോള്‍,വീട്ടിലെ തീപ്പെട്ടികളില്‍ ആയി എന്റെ ശ്രദ്ധ.. 
വീട്ടുക്കാര്‍ തീപ്പെട്ടികൊള്ളി അമ്മിക്കല്ലില്‍  ഉരച്ചു കത്തിക്കണ്ട ഗതി വന്നപ്പോഴാണ്, മോന്‍ തീപെട്ടിപ്പടം ശേഖരണം നിര്‍ത്താനായി മാതാശ്രീ ആവശ്യപ്പെടുന്നത്.
വല്ല കാറോ,ജീപ്പോ വാങ്ങാനുള്ള  പൈസ അമ്മ തരാമെന്നുള്ള ഉറപ്പിലാണ് ഞാന്‍ തീപ്പെട്ടിപടം ബിസിനെസ്സ് അവസാനിപ്പിച്ചത്. 


അന്ന് ചൈനീസ് കാറുകള്‍ക്ക് 5 രൂപയാണ് വില(ഇന്ന് 7 or 8 )..
ഇന്ത്യന്‍ നിര്‍മ്മിത കാറുകളെ പോലെ അതിന്റെ ടയര്‍  അങ്ങനെ പെട്ടെന്നൊന്നും ഊരി പോവില്ല..
ആദ്യ കുര്‍ബാന സ്വീകരണത്തിനു മറ്റു കുട്ടികള്‍ വല്ല സൈക്കിളോ വീഡിയോ ഗേമോ മാതാപിതാക്കളോട് സമ്മാനമായി  ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചോയ്സ് സ്റ്റേഷനറി കടയില്‍ ഇരിക്കുണ്ടാര്‍ന്ന ബസ്‌ ആണ് വാങ്ങി തരാന്‍ പറഞ്ഞത്..
അപ്പുറത്തെ വീട്ടിലെ ആജോന്റെ അമ്മാമ്മക്ക് ആ ബസ്സിന്റെ ഡോര്‍ തുറക്കുന്നത്  അഭിമാനപൂര്‍വം കാട്ടി കൊടുത്തത് ഇപ്പഴും ഓര്‍ക്കുന്നു.

അടുത്തത് ഒരു ലോറി ആയിരുന്നു എന്റെ ലക്‌ഷ്യം..
ചൈനീസ് ലോറി തേടി അലഞ്ഞു കുറെ...
പുത്തന്‍പ്പള്ളിയുടെ സൈഡിലുള്ള എല്ലാ കടകളും കയറി നിരങ്ങി..
ഒടുവില്‍ ബി ടെക്ക് ഫസ്റ്റ് ഇയര്‍ ആയപ്പോഴാണ് ഗള്‍ഫില്‍ നിന്നു സാധനം ഒപ്പിച്ചത്.. 
അന്ന് എന്റെ വീട്ടില്‍ എത്തിയ ആ രണ്ടു ലോറികള്‍ ഇന്നും എന്റെ ഷോ കേസില്‍ ഉണ്ട്..
20 കാറുകള്‍ക്ക് എന്ത് സംഭവിച്ചു എന്നാവും..?
പൊതുവേ ദാനശീലനായ എന്റെ പിതാശ്രീ വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് ഓരോ കാറ് വീതം ഞാന്‍ അറിയാതെ  കൊടുത്ത് വിടാന്‍ തുടങ്ങി..
അക്കാലത്ത് എന്റെ വീട്ടിലോട്ടു വിരുന്നു വരാന്‍  പീക്കിരി പിള്ളേര്‍ക്ക് ഈ  ഒരു നിഗൂഡ താല്പര്യം കൂടി ഉണ്ടാര്‍ന്നു..

ഇങ്ങനത്തെ നിഗൂഡ താല്പര്യങ്ങള്‍ പണ്ട് എനിക്കും ഉണ്ടാര്‍ന്നു..
അതില്‍ ഒന്നായിരുന്നു കോയമ്പത്തൂര്‍ക്ക് അമ്മാമ്മയെ  കാണാനുള്ള യാത്രകള്‍..
അമ്മാമ്മയെ കാണുന്നതോടൊപ്പം അവിടെയുള്ള നോബിള്‍ ,ഏബിള്‍ ചേട്ടന്മാരുടെ കയ്യിലെ ഒരു പെപ്സിയുടെ എമണ്ടന്‍ കണ്ടയ്നര്‍  ലോറി എന്റെ നിഗൂഡ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു..
ഒരിക്കല്‍ അത് നമുക്ക് കിട്ടണ്ട സാഹചര്യം ഒത്തുവന്നപ്പോഴാണ് 20 കാര്‍ ഉള്ള ഒരു കോടീശ്വരന്റെ   കഥ അവര്‍ക്ക് പറഞ്ഞു കൊടുത്ത്  മാതാശ്രി ആ സീന്‍  കൊളമാക്കിയത്..

കോയമ്പത്തൂര്‍ വച്ചാണ് 20 രൂപയുടെ ചൈനീസ്  വാച്ച് എനിക്ക് വാങ്ങിത്തന്നത്..
അടക്കാനും തുറക്കാനും പറ്റുന്ന, മൂടിയുള്ള വാച്ച് ആയിരുന്നു അത്..
ശക്തിമാന്റെ പടം ആ വാച്ചിന്റെ മൂടിയില്‍ ഉണ്ടായിരുന്നു..
വെള്ളിയാഴ്ചകളിലെ ചിത്രഗീതം കഴിഞ്ഞാല്‍ ഞാന്‍ ദൂരദര്‍ശനില്‍  കണ്ടിരുന്ന ഏക പരുപാടി ആയിരുന്നു ഈ ശക്തിമാന്‍..
അത് വാങ്ങി പിറ്റേന്ന് അതും കെട്ടി തമിഴന്മാരുടെ പള്ളിയില്‍ പോയി..
തമിഴ് കുര്‍ബാന ആണ്..
കുട്ടികളെയൊക്കെ ഒരു വല്യപ്പന്‍ പിടിച്ചു കൊണ്ട് പോയി മുമ്പില്‍ ഇരുത്തി..
ഞാന്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പ്രതേകം പറയണ്ടല്ലോ..
ഞാന്‍ മുമ്പിലെ നിരയില്‍ മൂന്നാമതായി ഉണ്ടായിരുന്നു..
നമ്മള്‍ക്ക്  തമിഴ് വശമില്ലല്ലോ..
പ്രാര്‍ത്ഥനകളില്‍  ആകെ മനസ്സിലായത് ആണ്ടവന്‍ എന്ന വാക്കാണ്‌..
എങ്ങനെ ടൈം തള്ളി നീക്കം എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ്  നമ്മടെ  അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്ന തമിഴന്‍ പയ്യന്‍ "കൊന്‍ജം കൂടി തള്ളുങ്കോ" 
എന്ന് എന്നോട് ചെവിയില്‍ പറഞ്ഞത്....
ഞാന്‍ കേട്ടത് "കൊന്‍ജം മൂടി  തള്ളുങ്കോ" എന്നാണു..
ഓഹോ..കൊള്ളാം അപ്പൊ ലവന്മാര്‍ക്കും ബോറടിച്ചു തുടങ്ങി.. ടൈം അറിയാന്‍ എന്റെ ശക്തിമാന്റെ വാച്ചേ  കിട്ടിയുള്ളൂ എന്ന് മനസ്സില്‍ വിചാരിച്ച്  മൂടി തുറന്നു സമയം ലവന് കാട്ടി കൊടുത്തു..
അവന്‍ ലവന്റെ അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്നവന്റെ മുഖത്ത്  നോക്കി...
രണ്ടു പേരും ഒരു ഇളി പാസ്സാക്കി..
പിന്നീട് എന്നെ ലവന്‍ ലവന്റെ മൂട് കൊണ്ട് ഉന്തിയപ്പോഴാനു മനസ്സിലായത് "കൊന്‍ജം നീങ്ങി  ഇരിക്കാനാണ് " പറഞ്ഞതെന്ന്..

മറ്റൊരിക്കല്‍ കോയമ്പത്തൂര്‍ സിറ്റിയിലെ ഒരു കണ്ണാശുപ്പത്രിയില്‍ കണ്ണ് ടെസ്റ്റ്‌ ചെയ്യാന്‍ പോയി..
നേഴ്സ്  സ്ക്രീനില്‍ കാണുന്ന നമ്പറുകള്‍ വായിക്കാന്‍ പറഞ്ഞു ..
അപ്പൊ എനിക്ക് പള്ളിയിലെ സംഭവം ഓര്‍മ്മ വന്നു..
ഇനി നാണം കെടാന്‍ വയ്യ..
സ്ക്രീനിലെ നമ്പറുകള്‍ ഏത് ഭാഷയില്‍ വായിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ ചോദിച്ചു,
" in english or tamiL ?"
നേഴ്സ് വേഗം ഡോക്ടറെ വിളിച്ചു എന്തൊക്കെയോ പറഞ്ഞു...
ഒരു മലയാളി ഡോക്ടര്‍ എന്റെ അമ്മയോട് പറഞ്ഞു..
"അഭിലാഷിന്റെ കേസ്  അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആണ്..
ഇവന് സ്ക്രീനില്‍ ഉള്ളത് നമ്പറുകള്‍ ആണെന്ന് പോലും മനസ്സിലാവുന്നില്ല..
ഇവന്  സ്ക്രീനില്‍ ഉള്ളത് അക്ഷരങ്ങള്‍ ആയിട്ടാണ് കാണുന്നത്..
സ്ക്രീനില്‍ ഉള്ളത് ഇംഗ്ലീഷ്  ആണോ തമിഴ് ആണോ എന്നാണു ഇവന്‍ ചോദിക്കുന്നത്..
കൂടുതല്‍ പരിശോധനക്ക് ഉച്ചവരെ വെയിറ്റ് ചെയ്യണം.."

ആ സംഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്..
 ഐ ഐ റ്റി മദ്രാസ്‌ തമിഴ്നാട്ടില്‍ ആണെന്ന് വച്ച് തമിഴന്മാര്‍ എല്ലാവരും ബുദ്ധിമാന്മാര്‍  അല്ല..
കേരളത്തില്‍ തെങ്ങ് ഉണ്ടെന്നു വച്ച് കേരളീയര്‍ മുഴുവന്‍ തെങ്ങ് കയറ്റക്കാര്‍ ആവുമോ ..? 


©olariabhilash@gmail.com
 www.89factory.blogspot.com

Saturday, February 26, 2011

കുറച്ചു നൊസ്റ്റാള്‍ജിയകള്‍ ..



ചേട്ടന്  വിവാഹ  ആലോചനകള്‍   ആരംഭിച്ചിരിക്കുന്നു ..
ഇപ്പൊ  ഞാന്‍  ഏറ്റവും  കൂടുതല്‍    വിസിറ്റ്  ചെയ്യുന്ന  സൈറ്റുകളില്‍ ഒന്നായി ചാവറയും, ശാദി ഡോട്ട് കോമും മാറിയിരിക്കുന്നു...
അനിയന്   പണി  ഒന്നും   ഇല്ലാത്തത് കൊണ്ടാണ്  ചേട്ടന്  പെണ്ണ്  കിട്ടാത്തതെന്ന   ഒരു  ഗോസിപ്പ്    ഈ   ചുറ്റുവട്ടത്തൊക്കെ   പരക്കുന്നുണ്ട് ...
എന്തായാലും  എനിക്ക്  ജോലി   കണ്ടത്തേണ്ടതു  ഇപ്പൊ  ചേട്ടന്റെ  കൂടി  ആവശ്യം  ആയിരിക്കുന്നു ..
സാമ്പത്തിക  മാന്ദ്യത്തിന്റെയും , സാമ്രാജ്യത്തത്തിന്റെയും ,കുത്തക  ശക്തികളുടെയും  ,അധികാര  മോഹികളുടെയും  അധിനിവേശം   മൂലമാണ്  എനിക്ക് ജോലി  കിട്ടാത്തതെന്ന്  നാട്ടുക്കാര്‍ക്ക്‌ അറിയില്ലല്ലോ..
ഫൈനല്‍  ഇയര്‍  റിസള്‍ട്ട്‌  വരുന്ന  വരെ  ബൈക്കിലായിരുന്നു എന്റെ കറക്കമെല്ലാം.. 
ഇപ്പൊ  പെട്രോള്‍  അടിക്കാന്‍  വീട്ടുക്കാരോട് പൈസ  ചോദിക്കാന്‍  മടി  ആയതോണ്ട്  നടരാജ് ട്രാവെല്‍സ് തന്നെ ശരണം..
പോക്കറ്റ്‌  മണി  എന്ന  പരുപാടി  പണ്ടേ  ഇല്ല ...
പോളോ  വാങ്ങാന്‍  പത്തിലെയും പ്ലസ്‌   ടുവിലെയും  നോട്ട്  ബുക്ക്‌  എടുത്തു  വില്‍ക്കേണ്ട   ഗതി  ആണ്  ഇപ്പൊ ..
ഇന്നലെ  ഇത്  പോലെ  ഒരു  ബുക്ക്‌  എടുത്തു  വില്‍ക്കാന്‍  നോക്കിയപ്പോഴാണ്  ഏഴില്‍  സൂക്ഷിച്ചു  വച്ചിരുന്ന   കുറെ ഇന്‍ട്രെസ്റിംഗ്  സംഗതികള്‍  കിട്ടിയത് ..
തോക്കും  പിടിച്ചു  നില്‍ക്കുന്ന  കാശ്മീരത്തിലെ  സുരേഷ്  ഗോപിയുടെയും ,സ്പ്ലെണ്ടറില്‍ താടിയില്‍  കയ്യും  കുത്തി  ഇരിക്കുന്ന  അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബന്റെയും  ,മഹാറാണി  ജ്വല്ലറിയുടെ  മൌഗ്ലിയുടെയും  മിനുസമുള്ള കുറെ  ലേബലുകള്‍ ,മെഡിമിക്ക്സ്  വാങ്ങുമ്പോ  കിട്ടിയിരുന്ന  യേശുവിന്റെ  കലണ്ടര്‍  കാര്‍ഡ്‌ ,ഒല്ലൂര്‍  പള്ളി  പെരുന്നാളിന്റെ  നൊവേന  പ്രാര്‍ത്ഥന  ഉള്ള  നീല  കാര്‍ഡ്‌ ..
നിര്‍മ്മലയില്‍ പഠിക്കുമ്പോള്‍  ലേബലായിരുന്നു  എല്ലാം ...
അവിടെ  പണക്കാരന്‍  എന്നോ  പഠിപ്പിസ്റ്റ്  എന്നോ  ഉള്ള  ഒരു  ചേരി  തിരിവ്  ഉണ്ടായിരുന്നില്ല ..
ലേബല്‍  കൂടുതല്‍  ഉള്ളവനെ ആയിരുന്നു എല്ലാരും  ബഹുമാനിച്ചിരുന്നത് ..
ഒരു  ടീച്ചറുടെ  മകന്‍  ആയിരുന്നത്  കൊണ്ട്  ടീച്ചരുമാരുടെ  വിശ്വസ്തന്‍  ആയിരുന്നു  ഞാന്‍ ..
നിര്‍മ്മലയിലെ  പല   ലേബല്‍  വേട്ടകള്‍ക്കും ടീച്ചര്‍മാര്‍ക്ക്    രഹസ്യ  ഇന്‍ഫര്‍മേഷന്‍  കൊടുത്തിരുന്നത്  ഞാനായിരുന്നു ..
എന്റെ  ബാഗ്‌  ടീച്ചേര്‍സ് പരിശോധിക്കില്ല  എന്നറിയുന്ന  പിള്ളേരൊക്കെ  എന്റെ  ബാഗിലായിരുന്നു  ലേബല്‍  ഒളിപ്പിച്ചിരുന്നത് ..
അതിനുള്ള  പാരിതോഷികമായി  ഒന്നോ  രണ്ടോ  ലേബല്‍  എനിക്ക്  ഓരോ പിള്ളേരും  തരുമായിരുന്നു ..
അങ്ങനെ  കിട്ടിയതാണ്  ഈ  ലേബലൊക്കെ ..
ലേബലൊക്കെ കടകളില്‍  ഇഷ്ട്ടം  പോലെ  കിട്ടും  എന്ന  സ്ഥിതി  ആയപ്പോ  അത് നിര്‍ത്തി തീപ്പെട്ടി  പടം  കളക്ഷന്‍ തുടങ്ങി ..
ഒരു  കൊല്ലം  ദുഃഖ  വെള്ളിയില്‍  കുരിശിന്റെ  വഴിയില്‍  പങ്കെടുത്തു  വഴി  നീളെ  നടന്നു  നൂറിലധികം  തീപ്പെട്ടി  പടം  പെറുക്കിയത്  ഇപ്പഴും  ഓര്‍ക്കുന്നു ..
തീപ്പെട്ടിപ്പടം ബിസിനസ്സിന്റെ വന്‍ വിജയത്തിന്   ശേഷം  സിഗ്രെട്ടു  കൂട്  ശേഖരണം തുടങ്ങിയെങ്കിലും  വീട്ടുക്കാര്‍  അലമ്പ് ഉണ്ടാക്കിയപ്പോ  അത് നിര്‍ത്തി..
ആ ലെവലില്‍ പോയിരുന്നെങ്കില്‍ ഞാന്‍ വല്ല 'കളക്ടര്‍' ആകേണ്ടാവനായിരുന്നു..
എന്നാല്‍ കഷ്ട്ടകാലത്തിനു എന്നെ വീട്ടുക്കരൊക്കെ കൂടി ധ്യാനത്തിന് അയച്ചു നന്നാക്കി..
 
അന്ന് ധ്യാനത്തിന് കൌണ്‍സിലിംഗ്  എന്ന പരുപാടി ഉണ്ടാര്‍ന്നു..
കൌണ്‍സിലര്‍ ആയിരുന്ന ചേച്ചി എന്നോട് യേശുവിനെ കാണണമോ എന്ന് ചോദിച്ചു..
വിധി ദിവസത്തില്‍ ആഗതനാകുന്ന യേശുവിനെ എന്തിനു ഇപ്പൊ കാണണം എന്നായി ഞാന്‍..
യേശുവിനു നിന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ചേച്ചി..
എന്നാ ശരി  കണ്ടാല്‍ കൊള്ളാം എന്ന് പറഞ്ഞു..
എന്നാല്‍ ഇരുന്നു നന്നായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു..ഒരു നീല വെളിച്ചം ഉണ്ടാകും എന്ന് ചേച്ചി..
കുറെ കഴിഞ്ഞപ്പോ വല്ല നീല വെളിച്ചവും കാണുന്നുണ്ടോ എന്നായി ചേച്ചി..
കണ്ണടക്കുമ്പോ   കറുപ്പും ചിലപ്പോ ചുവപ്പും  മാത്രമേ അന്നും ഇന്നും എനിക്ക്   കാണാന്‍ പറ്റുന്നുള്ളൂ..
നീല വെളിച്ചം വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിച്ചു  കൊണ്ടിരുന്നു ചേച്ചി..
ഒടുവില്‍ എനിക്ക് ബോറടി തുടങ്ങിയപ്പോ  ഒരു ചുവപ്പും കറുപ്പും കലര്‍ന്ന കളര്‍ കാണുന്നുണ്ടെന്ന് പറഞ്ഞു....
"ഓഹ് ...യേശു വന്നു പോയി മോനെ " എന്നായി ചേച്ചി..
അതില്‍ പിന്നെ ജീവിതത്തില്‍  ഇത് വരെ ഞാന്‍ കൌണ്‍സിലിങ്ങിനു പോയിട്ടില്ല..
 
ആള്  പണിയില്ലാത്തവനും, ഡിസന്റും ഒക്കെ   ആണെങ്കിലും  മദ്യവും  പുകയും  ജീവിതത്തില്‍  ഒരിക്കല്‍  പോലും   ഉപയോഗിച്ചിട്ടില്ല  എന്നതാണ്  എന്റെ  വീട്ടുക്കാര്‍ക്ക്  എന്നെ  കുറിച്ച്  ആകെ  പറയാവുന്ന  2 നല്ല  കാര്യങ്ങള്‍ ..(ആരാധികമാര്‍  പ്ലീസ്  നോട്ട്  ദിസ്‌  പോയിന്റ്‌ ).
3 വയസ്സുള്ളപ്പോള്‍  ചുമയുടെ  മരുന്ന്  ഒരു  കുപ്പി  ഫുള്‍  അകത്താക്കി  കിക്ക്  ആയി   കിടന്നിട്ടുണ്ട്  ഞാന്‍ ..അന്ന്  ഞാന്‍  വടിയായെന്നു  കരുതി  വീട്ടുക്കാരും  ബന്ധുക്കളും  കൂടി ആശുപത്രിയിലേക്ക് ഒരു  വിലാപ യാത്ര  നടത്തിയിട്ടുണ്ട് ..

എല്‍ത്തുരുത്ത് അലോഷ്യസ്സില്‍ ചേര്‍ന്നപ്പോ ആണ് കഥാ പുസ്തക ശേഖരണം   തുടങ്ങിയത്..

ബാലരമ,ബാലമംഗളം ,ബാലഭൂമി, മണ്ടൂസ്,ബോബനും മോളിയും,സ്നേഹ സേന,പൂമ്പാറ്റ,കുഞ്ഞു മാലാഘാ,ക്രിസ്ടീന്‍,അമര്‍  ചിത്രകഥ അങ്ങനെ ഒരു വന്‍ ശേഖരം .
"നിന്റെ  ബ്ലോഗ്‌ വായിക്കാതെ എനിക്ക്  പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ പറ്റുന്നില്ല" എന്ന് എന്റെ ഒരു സുഹൃത്ത്‌  കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞിരുന്നു.. ബാലരമ വായിക്കാതെ വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ പോകുന്നത് എനിക്ക്  അത് പോലെ ആയിരുന്നു..

അലോഷ്യസ്സില്‍ ക്ലാസ്സുകളില്‍ കുറെ തല മൂത്ത ചേട്ടന്മാര്‍ ഉണ്ടായിരുന്നു..സാറന്മാര്‍ വരെ അവരെ സുരേഷേട്ടാ,പ്രേശാന്തെട്ടാ   എന്നൊക്കെയാണ് വിളിച്ചിരുന്നത്..കാണുമ്പോ തന്നെ പേടി ആവും..ഒമ്പതാം  ക്ലാസ്സിലൊക്കെ പഠിക്കുമ്പോ ഇന്നത്തെ പോലെ ഇന്റര്‍ നെറ്റോ സിഡിയോ അവൈലബിള്‍ ആയിരുന്നില്ല..അന്ന് ഷക്കീല യുഗമായിരുന്നു നിലനിന്നിരുന്നത് .. ഓരോരുത്തന്മാര്‍ ഗിരിജയില്‍ പോയി പടം കണ്ടതിന്റെ കഥകളൊക്കെ ക്ലാസ്സില്‍ വിളമ്പും.ഇവരൊക്കെ എന്റെ ക്ലാസ്സില്‍ വന്നു പെടല്ലേ  എന്ന് ഞാന്‍ എല്ലാ കൊല്ലവും സ്കൂള്‍ തുറക്കുന്ന ദിവസം പ്രാര്‍ത്ഥിക്കാറുണ്ട്..പക്ഷെ കഷ്ട്ടകാലത്തിനു പത്തില്‍ എല്ലാവന്മാരും എന്റെ ക്ലാസ്സില്‍ തന്നെ വന്നു പെട്ടു..ഇപ്പൊ അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്..പക്ഷെ എവിടെയാണെന്ന് ഒരു പിടിയും ഇല്ല..

എന്റെ അമ്മ ഒരു ഗേള്‍സ് സ്ക്കൂളിലെ  ടീച്ചര്‍ ആയതു കൊണ്ട്  എക്സാം കഴിഞ്ഞാല്‍ , ആന്‍സര്‍ ഷീറ്റില്‍ മാര്‍ക്ക്‌ കൂട്ടി എഴുതല്‍ ആയിരുന്നു
വെക്കെഷനുകളിലെ   എന്റെ പ്രധാന പണി..എത്രയോ പെണ്‍കുട്ടികളെ ഞാന്‍ ഇങ്ങനെ ജയിപ്പിച്ചു വിട്ടിരിക്കുന്നു( അതിന്റെ വല്ല അഹങ്കാരവും  എനിക്ക് ഉണ്ടോന്നു  നോക്കിയേ..)...
ഏഴാം  ക്ലാസ്സ്‌ വരെ  എന്റെ ഉറ്റ ചങ്ങാതി ആര്‍ന്നു ആന്‍ജോ (ആജപ്പന്‍).
പണ്ട്  എന്റെ  ബാലമംഗളവും  അവന്റെ  ബാലരമയും  തമ്മില്‍  ഒരു  ബാര്‍ട്ടര്‍  സിസ്റ്റം  നിലനിന്നിരുന്നു .
വെക്കെഷനുകള്‍ക്ക്  ഞങ്ങടെ മെയിന്‍ പരുപാടി പലചരക്ക് കട ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു ..
വെളിച്ചെണ്ണ,മുളക് പൊടി ഇതായിരുന്നു ഞങ്ങടെ കടയുടെ മെയിന്‍ അട്രാക്ക്ഷന്‍ ..
 ചെമ്പരത്തിയുടെ ഇല പിഴിഞ്ഞ് വെള്ളം ഒഴിച്ചായിരുന്നു വെളിച്ചെണ്ണ നിര്‍മ്മാണം..
മുമ്പിലെ ആളൊഴിഞ്ഞ വീടിന്റെ മതിലില്‍  നിന്നും അടര്‍ത്തിയെടുത്ത ഇഷ്ട്ടിക നല്ല വണ്ണം പൊടിച്ചാണ് മുളക് പൊടി ഉണ്ടാക്കിയിരുന്നത്..ആജപ്പന്റെ അനിയത്തി ജുവല്‍ ആയിരുന്നു ഞങ്ങടെ കസ്റ്റമര്‍..

അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞങ്ങളുടെ വെക്കേഷന്‍ പണികള്‍ പിന്നെ ചെരുപ്പ് കൊണ്ടുള്ള വണ്ടികള്‍ ഉണ്ടാക്കുന്നതില്‍  ആയിരുന്നു....എന്റെ ചേട്ടനായിരുന്നു വണ്ടി ഉണ്ടാക്കുന്നതില്‍  ഞങ്ങടെ ഗുരു..കോളനിയിലെ മെയിന്‍ വണ്ടി നിര്‍മാതാക്കള്‍ ആകാന്‍ ഞങ്ങള്‍ക്ക് അധികം ടൈം വേണ്ടി വന്നില്ല...രണ്ടുവാര്‍ ചെരുപ്പും ,ഉജാല  കുപ്പിയും കുടകമ്പിയും  ആയിരുന്നു ഇതിന്റെ മെയിന്‍ പാര്‍ട്സ്..

ആദ്യം കോമ്പസ് വച്ചു ചെരുപ്പില്‍ വട്ടം വരക്കും ശേഷം ഈ വട്ടം കത്തി കൊണ്ട്  വെട്ടിയെടുക്കും ..ഉജാല കുപ്പിയില്‍  കമ്പി ചൂടാക്കി തുളച്ചു കയറ്റും..ശേഷം ഈ കമ്പിയില്‍ ചക്രം ഫിറ്റ്‌ ചെയ്തു ഉജാല കുപ്പിയുടെ വായ്‌വട്ടത്തില്‍   പട്ട വടി കയറ്റിയാല്‍ വണ്ടി റെഡി..വാര്‍ പൊട്ടിയ ചെരുപ്പ് കിട്ടാന്‍ ഇല്ലാതായതോടെ ചെരുപ്പുകള്‍ മനപൂര്‍വം പൊട്ടിക്കാന്‍ തുടങ്ങി ഞങ്ങള്‍..

വാഹന നിര്‍മ്മാണത്തില്‍  ഞങ്ങടെ എതിരാളി 6 വീട് അപ്പുറത്തെ സതിന്‍ ആയിരുന്നു..ഉജാല  വണ്ടികള്‍ തിരിക്കാന്‍ വേണ്ടി വട്ടത്തിലുള്ള സ്തീയറിംഗ്  ആദ്യമായി ഉണ്ടാക്കിയത് അവനായിരുന്നു..ഞങ്ങളും വിട്ടു കൊടുത്തില്ല.. ബസ്സുകളില്‍ കാണുന്ന പോലുള്ള വളഞ്ഞിട്ടുള്ള ഗിയര്‍  ലിവര്‍ ഞങ്ങള്‍ വേലി കമ്പി വളച്ചു അറ്റത് മച്ചിങ്ങ കുത്തി കയറ്റി ഉണ്ടാക്കി...


ഉജാലക്കുപ്പിയില്‍ കമ്പി ചൂടാക്കി കയറ്റുന്നത്  അത്ര എളുപ്പം അല്ലാത്തതിനാല്‍ ഉജാല കുപ്പിക്ക്‌ പകരം ഞങ്ങള്‍ ചെടി നനക്കുന്ന ഹോസ് പൈപ്പ് മുറിച് ഉപയോഗിച്ച്  തുടങ്ങി..ആ ചുറ്റുവട്ടത്ത് ആദ്യമായി ഹോസ് പൈപ്പ് കൊണ്ട് വണ്ടി നിര്‍മാണം തുടങ്ങിയത് ഞങ്ങളായിരുന്നു..ഞങ്ങടെ നിര്‍മ്മാണം  കാണാന്‍ അപ്പുറത്തെ വഴികളില്‍ നിന്നും പിള്ളേര് വന്നിരുന്നു..

ഒരു ദിവസം ചെടി നനക്കാന്‍ അമ്മ ഹോസ് പൈപ്പ് അന്വേഷിച്ചപ്പോള്‍ അവസാനിച്ചതാണ് ഞങ്ങടെ വാഹന നിര്‍മ്മാണം..
"വിധിയുടെ കളിയാട്ടം"  എന്ന് പറയുന്ന പോലെ അവനും   ഇപ്പൊ   മെക്ക് എഞ്ചിനീയറിംഗ്  കഴിഞ്ഞു പണിയൊന്നും  ഇല്ലാതെ   വെറുതെ  ഇരുപ്പാണ് ...
*         *          *

Friday, February 25, 2011

ഒരു എസ്സ് എം എസ്സ് ഗ്രൂപ്പിന്റെ കഥ..



ഞാന്‍ തേര്‍ഡ് ഇയര്‍ പകുതിയോടെ തുടങ്ങിയ JECnews (http://www.smsgupshup.com/groups/JECnews )
എന്ന sms ഗ്രൂപ്പ്‌ ഇന്ന് ആയിരത്തിലധികം  വരിക്കാരുമായി ജൈത്ര യാത്ര തുടരുകയാണ്..

ഒരു കോളേജില്‍ എന്തൊക്കെ നടന്നു,എന്തൊക്കെ നടക്കുന്നു,എന്തൊക്കെ നടക്കും,എന്നൊക്കെ കോളേജിലെ പിള്ളേരുടെ മൊബൈലില്‍ എത്തിക്കുന്ന പരുപാടി ആണ് ഈ JECnews അഥവാ ജ്യോതി എഞ്ചിനീയറിംഗ് കോളേജു ന്യൂസ്‌ sms ഗ്രൂപ്പ്‌..
ഇങ്ങനെ ഒരു പരുപാടി നടത്താന്‍ ആകെ വേണ്ടത് ഒരു മൊബൈല്‍ ഫോണും,വിശ്വസനീയമായ നുണകള്‍ സൃഷ്ട്ടിക്കാനുള്ള   കഴിവും ആണ്..

എന്റെ മുമ്പത്തെ പോസ്റ്റുകളില്‍ പറഞ്ഞിട്ടുള്ള പോലെ,ക്ലാസ്സ്‌ റെപ്പ് സ്ഥാനം തെറിച്ചതോടെ കോളേജില്‍ എനിക്കുണ്ടായിരുന്ന ഫാന്‍സിന്റെ എണ്ണത്തില്‍ ഒരു വന്‍ ഇടിവ് സംഭവിച്ചു..സ്റ്റാര്‍ വാല്യൂ നിലനിര്‍ത്താന്‍ പല പ്ലാനുകളും ആവിഷ്ക്കരിച്ചു..സംഗീതം പഠിക്കാമെന്നു വച്ചു.പക്ഷേ അതിനു നമ്മുടെ കയ്യില്‍ സംഗതി വല്ലതും വേണ്ടേ..സംഗീതത്തില്‍ മുന്‍പരിചയം എന്ന് പറയാന്‍ ആറ് വയസ്സുള്ളപ്പോള്‍ പീക്കിരി പിള്ളേരുടെ ഒപ്പം ബിസ്ക്കറ്റ് ടിന്നും വച്ച് വീടിനു മുകളില്‍ നടത്തിയ ഭക്തി ഗാനമേള ആണ്..

"എന്നാല്‍ ഡാന്‍സ് പഠിക്കാന്‍ പോ.."-ജോജോ പറഞ്ഞു..
അത് നടക്കില്ലളിയാ..
ഡാന്‍സ് നമുക്ക് ഹറാമാണ്..
ഏഴില്‍ പഠിക്കുമ്പോ സ്ക്കൂളിലെ ആസ്ഥാന നര്‍ത്തകന്‍ ആയ നിജോന്റെ കയ്യ് യുവജനോത്സവത്തിന്റെ തലേന്ന് ഞാന്‍ വലിച്ചു ഉളുക്കിയ വിശ്വവിഘ്യാതമായ കേസ്  ഇപ്പോഴും നിലനില്‍ക്കുണ്ട്..
അന്ന് വെറുത്തുപ്പോയതാണ്  ഈ ഡാന്‍സ്ക്കാരെയും ഡാന്‍സും.
മാത്രമല്ല കോളേജിലെ മെക്കിന്റെ ഒഴിച്ചുള്ള എല്ലാ ഡാന്‍സുകള്‍ക്കും  നമ്മള്‍ ലാഭേച്ച കൂടാതെ കൂവിയിട്ടുണ്ടല്ലോ..

100 മണിക്കൂര്‍ തുടര്‍ച്ചയായി ഡാന്‍സ് കളിച്ച കലാമണ്ഡലം ഹെമലതയെ കുറിച്ച്  കേട്ടുണ്ട്‌..
assignment എഴുത്ത് ഒരു കോംപട്ടീഷന്‍ ഐറ്റം ആയിരുന്നെങ്കില്‍ ,100 മണിക്കൂര്‍ തുടര്‍ച്ചയായി assignment എഴുതി ഞാന്‍ ഒരു കലാപമണ്ഡലം അഭിലാഷ് എങ്കിലും ആയേനെ..
അങ്ങനെ പുതിയ കുതന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടെ ആണ് ഐ റ്റി യിലെ ജയിനില്‍    നിന്നും smsgupshup.com എന്ന ഗ്രൂപ്പ്‌ sms സൈറ്റിനെ കുറിച്ച അറിയുന്നത്..പ്ലസ്‌ 2 വില്‍ ജെയിന്‍ ആയിരുന്നു സ്ക്കൂളിലെ മെയിന്‍ സി ഡി വിതരണക്കാരന്‍..
അന്നൊക്കെ സി ഡി ഒരു വിലപിടിച്ച സാധനം ആയിരുന്നു..
ഈ എന്‍ എഫ് എസ്സ് റേസിംഗ് ഗെയിം ഒക്കെ ജെയിന്‍ ആണ് ഉണ്ടാക്കുന്നത് എന്നൊരു തെറ്റിധാരണ അന്ന് എനിക്കുണ്ടായിരുന്നു..
എന്‍ട്രന്‍സ് എക്സാംന് രണ്ടു മാസം മുമ്പ് gta sanandreas  സി ഡി കിട്ടാന്‍ ലവന്റെ പിന്നാലെ നടന്ന നേരം കണക്കു രണ്ടു ചോദ്യം പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്ന് വല്ല മൈക്രോ സോഫ്ട്ടിലും എത്തിയേനെ..
സത്യം! എന്റെ അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്ന പി സി തോമസ്‌ പ്രോഡക്റ്റ് സാവന്‍ ഇന്ന് മൈക്രോ സോഫ്ട്ടിലാണ്.

അങ്ങനെ സൈറ്റില്‍ jec shadowz എന്ന പേരില്‍ ഒരു ഗ്രൂപ്പ്‌ രജിസ്റ്റര്‍ ചെയ്തു..
ഒരു നൂറു പേര് ആയപ്പോള്‍ പേര് JECnews എന്നാക്കി..
പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആയിരുന്നു..
ഗ്രൂപ്പില്‍ വരിക്കാരാവാന്‍ 3 രൂപ മുടക്കി sms അയക്കണമായിരുന്നു .
ജൂനിയേര്‍സിനെ റാഗിങ്ങിന്റെ ഭാഗമായി ഒക്കെ ഭീഷണിപ്പെടുത്തി ഗ്രൂപ്പില്‍ ചേര്‍ത്തി...
ഗ്രൂപ്പില്‍ ചേരാന്‍ വിസ്സമതിച്ചവരുടെ  പേരില്‍ ഗോസ്സിപ്പ് sms ഇറക്കി..
ബര്‍ത്ത് ഡേ ഉള്ളവരുടെ പേര് അതതു ദിവസം പബ്ലിഷ് ചെയ്തു..
ഇനി ഒരു ദിവസം കോളേജില്‍ ആരുടേയും ബര്‍ത്ത് ഡേ ഇല്ലെങ്കില്‍ അന്തോണി നായര്‍ തേര്‍ഡ് ഇയര്‍ ,ആന്‍ മേരി വര്‍മ്മ ഫസ്റ്റ് ഇയര്‍ എന്നിങ്ങനെ ഉള്ള സാങ്കല്‍പ്പിക പേരും വച്ച് ബര്‍ത്ത് ഡേ  എസ്സ് എം എസ്സ് ഇറക്കി.. .

ഇനി വാര്‍ത്ത ഒന്നും കിട്ടിയില്ലെങ്കില്‍ എന്റെ ക്ലാസ്സിലെ സുനുദാസ് SFI അനില്‍ റപ്പായി KSU എന്നൊക്കെ വച്ച് കോളെജിനെതിരെ രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കി..ഒരിക്കല്‍ കോളേജില്‍ ksu യൂണിറ്റു തുടങ്ങാന്‍ ജില്ലാകമ്മിറ്റി എന്നെ ഫോണ്‍ വിളിച്ചപ്പോഴാണ് പണി പാളിയത്..
യൂണിവേഴ്സിറ്റി  റിസള്‍ട്ട്‌ വരുന്ന ദിവസം ഒക്കെ കൃത്യമായി ഗ്രൂപ്പില്‍ വരുന്നത് കൊണ്ട് GEC ,വിദ്യ ,IES ,METS എന്തിനു യൂണിവേഴ്സിറ്റി   കോളെജില്‍ നിന്നും വരെ വരിക്കാര്‍ ഉണ്ടായി..
സത്യത്തില്‍ ഈ യുണിവേഴ്സിടി റിസള്‍ട്ട്‌ ന്യൂസ്‌ ഒക്കെ തനി തട്ടിപ്പായിരുന്നു..
ഏകദേശം ജനുവരി പകുതിയില്‍  റിസള്‍ട്ട്‌ വരുമെന്നറിഞ്ഞാല്‍,ജനുവരി 10 ന് റിസള്‍ട്ട്‌ വരും എന്നൊരു sms ഇറക്കും..
ഇത് കണ്ടു മേല്‍ പറഞ്ഞ കോളേജുകളിലെ സംശയാലുക്കള്‍ യൂണിവേഴ്സിറ്റിക്കു ഫോണ്‍ വിളിച്ചു ,കേട്ടത് സത്യമാണോ  എന്ന് ചോദിക്കും..
അങ്ങനെ കുറെ പേര് ചോദിക്കുമ്പോ യൂണിവേഴ്സിറ്റിക്കാര്‍ക്ക് തന്നെ ഒരു സംശയം വരും,അങ്ങനെ അവര് ജനുവരി 10 ന് പബ്ലിഷ് ചെയ്യും..
ഇനി അഥവാ അവന്മാര് പബ്ലിഷ് ചെയ്തില്ലെങ്കില്‍ 
"മാര്‍ക്ക്‌ കൂട്ടിയത് തെറ്റിയത് മൂലം റിസള്‍ട്ട്‌ വൈകും എന്ന് ബഷീര്‍ (സാങ്കല്‍പ്പികം) യൂണിവേഴ്സിടി അറിയിച്ചു" എന്നൊരു  sms ഇറക്കും.
സത്യത്തില്‍   ഞാന്‍ ഈ യൂണിവേഴ്സിറ്റിക്കു ഒരു ഫോണ്‍ പോലും വിളിച്ചിട്ടില്ല.
പക്ഷേ  യൂണിവേഴ്സിറ്റിയുടെ മൊതലാളി നമ്മടെ സ്വന്തം ആളാണെന്ന പോലെ sms ഇറക്കും..

ഇതിനിടെ ചെല വിവരം ഉള്ളവര്‍ JECnews ഒരു മഞ്ഞപത്രം  ആണെന്ന് പറഞ്ഞു തുടങ്ങിയതോടെ ഫോട്ടോ  സഹിതം ന്യൂസ്‌  കൊടുക്കാന്‍ തീരുമാനിച്ചു..
അതിനു jecnews.blogspot.com എന്ന ബ്ലോഗും തുടങ്ങി..എന്റെ സുഹൃത്ത് ജിതേഷ് ഫോട്ടോ എടുക്കും,മറ്റൊരു സുഹൃത്ത് സോനില്‍ ഫോട്ടോ ഷോപ്പില്‍ പണി കയറ്റും.സാധനം റെഡി..അങ്ങനെ ഇറക്കിയ ചില ഹിറ്റ്‌ ഫോട്ടോകള്‍ താഴെ ചേര്‍ക്കുന്നു..






ഇതിനിടെ കോളേജിന്റെ യൂണിവേഴ്സിറ്റി അംഗീകാരം പോയി..സമരം മൂലം ഒരാഴ്ച കോളേജു അടച്ചിട്ടു .സമരത്തിനു പിന്നില്‍ ചില sms ഗ്രൂപ്പുകളുടെ കൈ ഉണ്ടെന്നു pta കണ്ടെത്തി..JECnews ന്റെ ചാരിത്ര ശുദ്ധി തെളിയിക്കാന്‍ ഞാന്‍ ഓര്‍ക്കുട്ട് കോളേജു പേജില്‍ ഒരു പോസ്റ്റ്‌ കുഴിച്ചിട്ടു..
ചില ചാരന്മാര്‍  അത് അതെ പടി പ്രിന്റെടുത്ത്  പബ്ലിസിറ്റി കൊടുത്തു..
orkut post
സാക്ഷികളുടെയും സാഹചര്യ തെളിവുകളുടെയും അഭാവത്തില്‍ എന്നെ അന്ന് വെറുതെ വിട്ടു..

എനിക്ക് അതിനിടെ മഞ്ഞപത്രം എന്ന പേരും വന്നു..
പ്രശസ്തിയും ശത്രുക്കളും  ഭീഷണിയും ഒരു പുത്തരി അല്ലാതായി..
പ്രശ്ന സാധ്യത  ഉള്ള ദിവസങ്ങളിലൊക്കെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു..
ഞാന്‍ നടന്നു പോകുന്നിടത്തൊക്കെ 'ഭയങ്കര സ്വീകരണം'  കിട്ടി..
ചില പെണ്‍കുട്ടികള്‍ വാതിലിന്റെ പിന്നിലും കോളേജു ബസ്സിന്റെ ഉള്ളിലും ഇരുന്നു 
"ദേ JECnews ചേട്ടന്‍ പോകുന്നു" എന്നു  പറയുന്നത് കേള്‍ക്കാമായിരുന്നു,,
ചില പെണ്‍കുട്ടികള്‍ "അയ്യേ ഇതാണോ അഭിലാഷ്" എന്നും പറയാറുണ്ട്‌..
(സാരമില്ല! അവരുടെ പേരില്‍ പിറ്റേന്ന് തന്നെ ഗോസ്സിപ്പ് ഇറക്കി..).

ചില അഹങ്കാരികള്‍  രാവിലെ മുതല്‍ രാത്രി വരെ JECnews മഞ്ഞപത്രം  ആണെന്ന് പറയുകയും പുലര്‍ച്ചെ 5 മണിക്ക് JECnews വരുന്നത് കാത്ത് ഇരിക്കുകയും ചെയ്തു..
ചിലര്‍ക്ക് JECnews വരുന്ന സമയം അലാറം ആയി..മറ്റു ചിലര്‍ JECnews കാഹളം പേടിച്ച് മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ട് കിടന്നുറങ്ങി..
ഒടുവില്‍ ആ ദിവസം വന്നെത്തി .
ഏകദേശം 700 അംഗങ്ങളുമായി sms ഗ്രൂപ്പ്‌ ജൂനിയര്‍ ജോ പോളിനും, ബ്ലോഗ്‌ ,മുകളിലെ ഫോട്ടോയിലെ കമന്റടിച്ച ശങ്കറിനും കൈ മാറി..

ഞാന്‍ ഇറക്കിയ sms കളില്‍ അംഗങ്ങള്‍  തിരഞ്ഞെടുത്ത ചിലത്..
---
കോളേജു ബസ്സിന്റെ ശോചനീയാവസ്ഥയെ  കുറിച്ച് ..

ടിന്റു മോന്‍ :സാറേ,ഡീസല്‍ പെട്രോള്‍ വില കുറച്ചു..കോളേജു ബസ്സു ഫീസ് കുറയ്ക്കുമോ..?
പ്രിന്‍സി : മണ്ണെണ്ണയുടെ  വില കുറയട്ടെ മോനെ..
---
s8 മെക്കിലെ ജോനാഥ്നെ  പഴുതാര കുത്തിയപ്പോള്‍ 

s8 മെക്ക് ജോനാഥ് ഒരു ചെറിയ പാമ്പ് കടിയേറ്റ് ചികിത്സയില്‍..please pray for him ..
---
EC hod യുടെ അമേരിക്കന്‍ സന്ദര്‍ശനവും IT യിലെ ഒരു മിസ്സിന്റെ പ്രസവവും..

IT യിലെ @@$@ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി..EC HOD അമേരിക്കയിലോട്ട്.
---
electronics  ടെക് ഫെസ്റ്റ്നു പിറ്റേന്ന്  വന്ന മെക്കിന്റെ യന്ത്ര 09 ന്റെ പരസ്യം..

കോളേജില്‍ നടന്ന valence 09 നു  വന്ന കുട്ടി.:"അമ്മെ ഇവിടെയൊന്നും തിരകള്‍ ഇല്ലല്ലോ.."?
അമ്മ: "മോനെ ബക്കറ്റ് വെള്ളത്തില്‍ തിരകള്‍ ഉണ്ടാകില്ല..അതിനു തേക്കിന്‍ക്കാട്  മൈതാനത്ത് ഡിസംബറില്‍ നടക്കാന്‍ പോവുന്ന  യന്ത്ര 09നു പോണം..
----
ബസ്‌ സമരത്തിന്റെ അന്ന് സ്ഥിരം വരുന്ന sms 
bus samaram moolam
innu classukal undaa 
*some text missing *
ennu principal ariyichu ..

*      *      * 

Friday, February 18, 2011

തൃശൂര്‍ പൂരം ഇനി ഗുജറാത്തില്‍..

ഒളരി അഭിലാഷ്.
കൊച്ചി: കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന വിനോദ നികുതിയുടെ ഭാഗമായി 
തൃശൂര്‍ പൂരം ഇനി മുതല്‍ ഗുജറാത്തില്‍  നടത്താന്‍ തീരുമാനമായി..
കൊച്ചി ഐ പി എല്ലിന്റെ തറവാട് ഗ്രൌണ്ട് (ഹോം ground),ഗുജറാത്തിലെ അഹമ്മദാബാദു  
ആക്കിയ  സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരുപാടിക്കു ചാന്‍സ് ഒത്തു വന്നിട്ടുള്ളത്...
തൃശൂര്‍ പൂരം എന്ന പേര് മാറ്റി 'ഇന്ദി ഹാത്തി തൃശൂര്‍' എന്നാക്കാനും തീരുമാനം ആയിട്ടുണ്ട്..
ആനയുടെ നിറമായ കറുപ്പില്‍, ബ്ലാക്ക്‌ കളര്‍ കൊണ്ടെഴുതിയ ഒരു സൂപ്പര്‍  ലോഗോ അണിയറയില്‍ ഒരുങ്ങുnnundu..
പൂരത്തിന്  കേരളത്തില്‍ നിന്നും വേണമെങ്കില്‍ ഗുരുവായൂര്‍ ശാന്തന്‍ എന്ന  ഒരു  ആനയെ
കൊണ്ട് പോകാമെന്നും,ആനക്ക് പട്ടയും വെള്ളവും കൊടുക്കാന്‍ ചെറു പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ള  
ആനപാപ്പാന്മാരെ കൂടെ കൂട്ടാമെന്നും  സംഘാടക  സമിതി സമ്മതം മൂളിയിടുണ്ട്...
പൂരം കാണാന്‍ ആഗ്രഹം ഉള്ള ലോട്ടറി വിറ്റും,ഓട്ടോറിക്ഷ  ഓടിച്ചും,കൂലിപണി  എടുത്തും 
നടക്കുന്ന ,കോടീശ്വരന്മാരായ  മലയാളികള്‍ ഇനി മുതല്‍ ഗുജറാത്തില്‍ പോകട്ടെ എന്നും .
അങ്ങനെ അവിടുത്തെ പാവപ്പെട്ടവരായ ഹോട്ടല്‍,കള്ളു,പെണ്ണ്  കച്ചവടക്കാര്‍ക്ക് 
അത് ഒരു ഉപജീവന മാര്‍ഗം ആവുമെന്നും ഇന്ദി ഹാത്തി തൃശ്ശൂരിന്റെ മൊതലാളി നൊവിവേക്  പറഞ്ഞു..

Tuesday, February 15, 2011

എയര്‍ ക്രാഫ്റ്റ് ടോയലറ്റ്

ബഹറിനില്‍ നിന്നും കേരളത്തിലേക്കുള്ള വീമാന യാത്രക്കിടയില്‍  ആണ്  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ് നെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റിയത്.. 

എന്റെ അടുത്തിരുന്ന ചേട്ടന്‍ ഇതില്‍ പി എച്ച്  ഡി എടുത്തിരുന്നു എന്ന് തോന്നുന്നു..
പൂര്‍ണ്ണമായും വാക്വം   ഉപയോഗിച്ച്   പ്രവര്‍ത്തിക്കുന്നതാണത്രെ   ഈ  ടോയ്ലറ്റ്   ..
പ്രഷര്‍  ഉപയോഗിച്ച്  വലിച്ചെടുക്കുന്ന   മാലിന്യങ്ങള്‍   ശൂന്യാകാശത്തോ ,ഭൂമിയിലെ  ഏതെങ്കിലും  ഒരു  ആളൊഴിഞ്ഞ  സ്ഥലത്തോ  നിക്ഷേപിക്കുകയാണ്  പതിവ്..
ബ്രസീലിനടുത്ത്  ഒരു  വീട്ടില്‍  അസ്വഭാവികമായി   എന്തൊക്കെയോ  വന്നു   വീഴുന്നു  എന്ന് 
റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടതായി വിക്കി പീഡിയയില്‍  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ്   എന്ന  വിഷയത്തെ  കുറിച്ച്  സേര്‍ച്ചിയാല്‍   കാണാന്‍  കഴിയും ..
നമ്മുടെ  നാട്ടില്‍    പെയ്യുന്ന  ചുവന്ന  മഴയും  മഞ്ഞ മഴയുമൊക്കെ  എന്താണെന്ന്  തമ്പുരാനറിയാം..അന്തരീക്ഷത്തിലെ   രാസ  പ്രവര്‍ത്തനങ്ങള്‍  മൂലം  ഉണ്ടാകുന്നതാണ്  മറ്റതാണ്‌  മറച്ചതാണ്  എന്നൊക്കെ  കാലാവസ്ഥാ  നിരീക്ഷകര്‍  പറയും ..
എനിക്കീ  ജീവിതത്തില്‍  വിശ്വാസം  ഇല്ലാത്തതായി  ലവന്മാരെ മാത്രേ   ഉള്ളൂ ..
ലവന്മാര്‍ക്കു  എന്ത്  വേണേലും  വച്ചടിക്കാം  ..
ആരാണ്  മഴ  പെയ്തില്ല  എന്ന്  പറഞ്ഞു  കേസ്  കൊടുക്കാന്‍  പോണത് ..
കാലാവസ്ഥാ നിരീക്ഷകര്‍    സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗാണ്  
'ഒറ്റപ്പെട്ട  സ്ഥലങ്ങളില്‍  മഴയ്ക്ക്  സാധ്യത  '..
ഈ ഒറ്റപ്പെട്ട സ്ഥലം എവിടെയാണ്..?

പറഞ്ഞു  വന്നത് എയര്‍ ക്രാഫ്റ്റ്   Toilet നെ  പറ്റി ..
ഒരിക്കല്‍  Toilet ല്‍  ഇരുന്നുകൊണ്ട്  വാക്വം  സിസ്റ്റം  പ്രവര്‍ത്തിപ്പിച്ച   ഒരു  യുവതിയുടെ  ഗര്‍ഭപാത്രം   ഫ്ലുഷിംഗ് സിസ്റ്റം  വലിച്ചെടുത്തു എന്ന്   അടുത്തിരുന്ന ചുള്ളന്‍ പറഞ്ഞിരുന്നു ..വീട്ടിലെത്തി ഗൂഗിളില്‍ തപ്പിയപ്പോള്‍ അങ്ങനെ ഒരു വാര്‍ത്ത കണ്ടു..


കോളേജു ഹോസ്റ്റലിലെ Toilet ഫ്ലുഷ് ടാങ്കില്‍ നിന്നും അര കുപ്പി മദ്യം പിടിച്ചെടുത്തു എന്ന്   ഈ അടുത്തു കേട്ടിരുന്നു..
എക്സാം കഴിഞ്ഞു തുണ്ട് കളയാന്‍ വേണ്ടി മാത്രം Toilet ല്‍ പോയിരുന്ന കോളേജിലെ പാമ്പുകള്‍ എല്ലാം, വാര്‍ത്തയറിഞ്ഞ് ഒരു ഫുള്‍ എങ്ങാനും   തടയുമോ എന്നറിയാന്‍ കോളേജിലെ ഫ്ലുഷ് ടാങ്കുകളിലൊക്കെ കേറി നിരങ്ങി എന്നും കേട്ടു..  


എത്രെയോ പേര് കയറി നിരങ്ങുന്ന സ്ഥലം ..
എല്ലാരും വെറുക്കുന്ന സ്ഥലം..
പക്ഷേ എല്ലാര്‍ക്കും ആശ്വാസം നല്‍കുന്ന സ്ഥലം..
സത്യത്തില്‍  വളരെയേറെ എഞ്ചിനീയറിംഗ് ആപ്ലിക്കേഷന്‍  ഉള്ള ഒരു സ്ഥലമാണ് ഈ  Toilet  ...
ഫ്ലുയിഡ് മെക്കാനിക്ക്സ് ,വാല്‍വുകള്‍ ,വെന്റിലേഷന്‍,എയര്‍  ഫ്ലോ,സ്ലോപ്പ് ,ലൈറ്റിംഗ് സിസ്റ്റം അങ്ങനെ അങ്ങനെ ..

ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ നിര്‍മ്മലയിലെ  ആണ്‍കുട്ടികളുടെ Toilet ല്‍ വെള്ളം ഉണ്ടായിരുന്നില്ല..
സ്ക്കൂളില്‍ സ്റ്റാഫ്‌ എല്ലാരും സ്ത്രീകളാണ്..
അത് കൊണ്ട് വല്ലവരും 'സമ്മര്‍ദത്തില്‍' ആയാല്‍ വെള്ളം ബക്കറ്റില്‍  എത്തിക്കാന്‍ കൂടെ ആരെയെങ്കിലും വിടും..
കൂടെ പോകാന്‍ സ്ഥിരം ചില ചുള്ളന്മാര്‍ കാണും..
കൂടെ പോയാല്‍ രണ്ടുണ്ട് ഗുണം..
ഒന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാം, രണ്ടു പുറത്തെ പുല്ലില്‍  നിന്നും വല്ല തുമ്പിയെയോ പച്ച പുല്‍ചാടിയെയോ  പിടിച്ചു 10 തീപ്പെട്ടിപ്പടത്തിനു  മറച്ചു വില്‍ക്കാം ..

അലോഷ്യസ്സില്‍ ആയപ്പോള്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു..

സെന്റ്‌ അലോഷ്യസ്

അവിടെ രണ്ടു Toilet  ഉണ്ട്..
ഒന്ന് പ്ലസ്‌ടുക്കാരുടെ  ഒപ്പമുള്ളത്.
മറ്റത് സ്ക്കൂളിന്റെ  ഓപ്പണ്‍ ഹൗസ്‌ Toilet .
പ്ലസ്‌ ടു ക്കാരുടെ Toilet ല്‍ ആണ്  പ്ലസ്‌ ടു -സ്ക്കൂള്‍ അധോലോക സംഘട്ടനങ്ങളും  പാന്‍ പരാഗ് ഹാന്‍ഡ്‌സ്  കള്ളക്കടത്തും നടക്കാറു..
അതുകൊണ്ട് തന്നെ എന്നെ പോലുള്ള പാവങ്ങള്‍ക്ക് ഓപ്പണ്‍ ഹൗസ്‌ Toilet ല്‍  മുകളില്‍ ആകാശം താഴെ ഭൂമി തന്നെ രക്ഷ..
ഈ Toilet ,സമീപത്തെ പച്ചക്കറി തോട്ടവുമായി കണക്ട് ചെയ്തിരുന്നു  ..
ഇവിടുത്തെ പച്ചക്കറികള്‍ ഏതെങ്കിലും ഒരു ദിവസം ലേലത്തില്‍ വില്‍ക്കും..

മാമുക്കോയ എന്ന വിളിപ്പേരുള്ള ആന്റണി സര്‍ ആയിരുന്നു ഇതിനു മുന്‍ കൈ എടുത്തിരുന്നത്..
സ്പോര്‍ട്സ് & ഡ്രില്‍ ആണ് സാറിന്റെ വിഷയങ്ങള്‍..
സാര്‍ ഭയങ്കര ചൂരല്‍ പ്രയോഗം ആയിരുന്നെങ്കിലും സാറിന്റെ പീരീഡ്‌ വരാന്‍ എല്ലാരും കാത്തിരിക്കും..
ഫുട്ബോള്‍ ആണ് മെയിന്‍ പരുപാടി..
50 പിള്ളേര്‍ ഉള്ള  ക്ലാസ്സിനെ 25 -25 ആക്കി ടീം ആകും...
ഗോള്‍ അടിക്കുക എന്നതിനേക്കാള്‍ ബോളില്‍  ഒന്ന് തൊടുക ആയിരുന്നു എല്ലാരുടെയും ലക്‌ഷ്യം.. സാറിനെ  പിള്ളേര് ഡ്രില്ലപ്പന്‍ എന്നും വിളിച്ചിരുന്നു..
എന്റെ ജ്യോതിയിലും ഉണ്ടായിരുന്നു ഒരു അപ്പന്‍..
പ്രിന്‍സിപ്പാളിനെ പിള്ളേര് കൊളപ്പുള്ളി അപ്പന്‍ എന്നാണു വിളിച്ചിരുന്നത്..
നെടുംബാശ്ശേരി എയര്‍  പോര്‍ട്ടിനു പരിസ്ഥിതി  മലിനീകരണം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റു കൊടുത്തത്  ഇദ്ദേഹം ആയിരുന്നു...
എയര്‍ പോര്‍ട്ട് ആ ചുറ്റുവട്ടത്ത് ഉള്ളവര്‍ക്ക്  ഒരു ശല്ല്യം  ആകില്ല എന്ന റിപ്പോര്‍ട്ട്‌ ആണ് ഇത്..ഒരിക്കല്‍ ഞാന്‍ ഒരു വിദേശ പര്യടനത്തിനു പോകും വഴി ,കാറിന്റെ ഡ്രൈവര്‍ എയര്‍ പോര്‍ട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ മൂത്രമൊഴിക്കുമ്പോള്‍ ഞാന്‍ ഈ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച ഓര്‍ത്തിരുന്നു..