വിഭാഗങ്ങള്‍..

Saturday, December 25, 2010

റബ്ബര്‍ പാമ്പ്

എല്ലാര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍..

2007 ലാണ് ഒളരി കെ സി വൈ  എം സംഘടനയുടെ സെക്രട്ടറി  ആയി എന്നെ നിയമിക്കുന്നത്...
കുര്‍ബ്ബാന  കഴിഞ്ഞു  പള്ളി മുറ്റത്ത് വായ നോക്കി നില്‍ക്കുകാര്‍ന്ന പാവം  എന്നെ അച്ഛന്‍ ഒരു 15 മിനിട്ടുന്റെ   സെമിനാറുണ്ട് എന്ന് പറഞ്ഞു   പിടിച്ചോണ്ട്  പോയി ആക്കിയതാണ് ..
2007 ഡിസംബറില്‍  ആണ് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം  ഒരു പുല്‍ക്കൂട്‌ കെ സി വൈ  എം പള്ളിയില്‍ ഉണ്ടാക്കിയത് ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുല്‍ക്കൂട്‌ കണ്ടതില്‍ ഇടവകക്കാരൊക്കെ ഹാപ്പി ആയി..
അന്ന് മുതല്‍ എല്ലാ കൊല്ലവും പുല്‍ക്കൂട്‌ നിര്‍മ്മാണത്തിന്റെ  ഉത്തരവാദിത്തം കെ സി വൈ  എം ന്റെ ആയി..
എനിക്കാണേല്‍ എങ്ങനേലും ഈ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ മതി എന്നായി..
2007 പുല്‍ക്കൂടിന്റെ ആവേശത്തില്‍ 2008 ലെ പുല്‍ക്കൂടില്‍  പുതിയതായി നാലു കുളവും 2 മലകളും 2 വെള്ളച്ചാട്ടവും   പിന്നെ ഒരു കൂറ്റന്‍ പാലവും ഉണ്ടാക്കി..  പരുപാടി ഉത്ഘാടനത്തിനു   തൊട്ടു മുമ്പ്  വെള്ളചാട്ടത്തിന്റെയും  കുളത്തിന്റെയും വാട്ടര്‍ സപ്ലൈ സിസ്റ്റം കേടായി..അങ്ങനെ വന്‍ ഫ്ലോപ്പ് ആയി അന്നത്തെ പുല്‍ക്കൂട്‌ .

അന്ന് ഉണ്ടാക്കിയ പുല്‍ക്കൂട്‌ നഗരിയിലെ പാലങ്ങളിലും മലകളിലും കയറി ഏകദേശം 14 അമ്മാമ്മമാരെങ്കിലും   എല്ല് ഡോക്ടറെ കാണാന്‍ പോയിട്ടുണ്ടെന്ന് ഒരു മെഡിക്കല്‍ ഷോപ്പുക്കാരന്‍  എന്നോട് പറഞ്ഞു ..അന്ന്  പാലത്തിനു കുഴിച്ച മുളകള്‍ ഊരാന്‍ കിട്ടാതെ പള്ളി സ്വന്തം കാശ് മുടക്കി പുറമേ നിന്നും തമിഴന്മാരെ കൊണ്ട് വന്നു മുള  പൊക്കാന്‍ നോക്കിയിട്ടും പറ്റിയില്ല.. ,ഒടുവില്‍ മെഷീന്‍ വച്ചു മുറിക്കുകയാണ് ഉണ്ടായത്..ആ മുളയുടെ അവശിഷ്ട്ടങ്ങള്‍ ഇന്നും പള്ളി മുറ്റം കുഴിച്ചാല്‍ കാണാം...
പുല്‍ക്കൂട്‌ ഫ്ലോപ്പ് ആയതിനാല്‍ ഭാരവാഹികളെ മാറ്റുമെന്ന് ഞാന്‍ സ്വപ്നം കണ്ടു..
പക്ഷേ അടുത്ത കൊല്ലം മര്യാദക്ക് പുല്‍ക്കൂട്‌ ഉണ്ടാക്കി കാണിച്ചിട്ട് ഇനി ഭാരവാഹികള്‍ മാറിയാല്‍ മതി എന്നായി പള്ളി കമ്മിറ്റി..

2009 ല്‍   പുല്‍ക്കൂട്‌ നിര്‍മ്മാണം പള്ളിയും - കെ സി വൈ  എം സംയുക്ത്തമായി നടത്താന്‍ തീരുമാനിച്ചു..
അന്നത്തെ പുല്‍ക്കൂട്‌ വളരെ നന്നായിരുന്നു ..
അതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കാട്ടിലെ ഫുട്ബോള്‍ മത്സരം ആണ്..
റബ്ബര്‍ കൊണ്ടുള്ള മൃഗങ്ങള്‍ ഗ്രൗണ്ടില്‍ അണി നിരന്നു നില്‍ക്കുന്നത് വളരെ നന്നായിരുന്നു..
റബ്ബര്‍ മൃഗങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ആ കൊല്ലം കോളേജില്‍ ഉണ്ടായ ഒരു റബ്ബര്‍ പാമ്പ് കഥ ഓര്‍മ്മ വന്നത്..

അത് ഒരു ഏപ്രില്‍ ഫൂള്‍ ദിവസമായിരുന്നു..

എഡ്വിന്‍ & ഞാന്‍ 
പുത്തന്‍ പീടിക പെരുന്നാള്‍ക്കു വാങ്ങിയ മൊബൈല്‍ ഫോണുമായി എഡ്വിന്‍ രാവിലെ തന്നെ പെണ്‍കുട്ടികളുടെ ഫോട്ടോ  എടുക്കല്‍ ,സ്റ്റാഫിന്റെ   മുമ്പില്‍ വച്ചു ഫോണ്‍ കാള്‍ ചെയ്യല്‍,പിള്ളേര്‍ക്ക് ഫ്രീ ആയി ഫോണ്‍ വിളിക്കാന്‍ കൊടുക്കല്‍ തുടങ്ങിയ നമ്പരുകളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷിച്ചു വരികയായിരുന്നു ..
ക്ലാസ്സിലെത്തിയപ്പോള്‍ ഫസ്റ്റ് പീരീഡ്‌ ശ്രീ പ്രിയന്‍ എന്ന സര്‍ ആണ്..ആള് തമിഴനാണ്..
ശ്രീ പ്രിയന്‍ സര്‍ 
ക്ലാസ്സ്‌ പകുതി ആയപ്പോള്‍ എഡ്വിന്‍ ഒരു റബ്ബര്‍ പാമ്പിനെ എടുത്തു ക്ലാസ്സിന്റെ അങ്ങേ അറ്റത്തിരിക്കുന്ന ആന്റപ്പന്റെ ബുക്കിലേക്ക്  എറിഞ്ഞു..
കണ്ണ് തുറന്നു ഉറങ്ങുകയായിരുന്ന ആന്റപ്പന്‍ അമ്മേ.. എന്നൊരു വിളി വിളിച്ചു..
ആന്റപ്പന്റെ അമ്മ വിളി കേട്ടില്ലെങ്കിലും   ശ്രീപ്രിയന്‍ സര്‍ വിളി കേട്ടു..
 'എന്നാടാ കണ്ണാ' എന്നൊരു ചോദ്യവുമായി സര്‍ പ്ലാട്ഫോമില്‍ നിന്നു താഴോട്ടിറങ്ങി  ആന്റപ്പന്റെ അടുത്തെത്തി..
പാമ്പ് അപ്പൊ നിലത്തു വിശ്രമിക്കുകയായിരുന്നു..
ഇനി ഇപ്പൊ എന്തു ചെയ്യും എന്നറിയാതെ നിലത്തു കിടന്ന പാമ്പിനെ  എടുത്തു ആന്റപ്പന്‍ ,സാറിന്റെ കയ്യില്‍ വച്ചു കൊടുത്തു..
സര്‍ 'അയ്യോ എന്നാണോ, അമ്മോ  എന്നാണോ' വിളിച്ചത്  എന്നതിനെ കുറിച്ച്  മെക്കില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.. 

എന്തായാലും എഡ്വിന്‍ന്റെ  പാമ്പിനെ ഡിപ്പാര്‍ട്ടുമെന്റ്  ജപ്ത്തി ചെയ്തു സൂക്ഷിച്ചു...
(ജോണ്‍സി മിസ്സിനെ ഡിപ്പാര്‍ട്ട്മെന്റിലെ ഏതോ  ഒരു സര്‍, പാമ്പിനെ കാണിച്ചു പേടിപ്പിച്ചു  എന്നൊരു ശ്രുതി, അന്ന് ഉച്ചക്ക്  ഇന്റെര്‍വെല്ലിനു കേട്ടു..). :)

Thursday, December 23, 2010

'ഡിസംബറിന്റെ നഷ്ട്ടം'

ജീവിതത്തില്‍ എനിക്ക്  നഷ്ട്ടങ്ങള്‍ മാത്രം സംഭവിച്ചിട്ടുള്ള മാസമാണ് ഡിസംബര്‍..
ഡിസംബര്‍ 1997 ലും  2003 ലും വീട്ടില്‍ കള്ളന്‍ കയറി..
1999 ഡിസംബറില്‍ ആറില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പരീക്ഷക്ക്‌ തോറ്റു അമ്പതില്‍ പതിനാറു മാര്‍ക്ക്‌ ..2002 ഡിസംബറിലെ ഒമ്പതാം ക്ലാസ്സ്‌  സയന്‍സ് അര്‍ദ്ധ വാര്‍ഷിക പരീക്ഷ      പൊട്ടി..2001 ഡിസംബറില്‍ സൈക്കിള്‍ ഒരു കാനയിലോട്ടു വീണ് എന്റെ തലയും പൊട്ടി..
ഈ കൊല്ലമെങ്കിലും  വിധി വെറുതെ വിടുമെന്ന് കരുതി..
അതുണ്ടായില്ല..
ഇപ്രാവശ്യം  വിധി എടുത്തത് എന്റെ രണ്ടു അദ്ധ്യാപകരെ ആയിരുന്നു..
അതും ഒരേ  ദിവസം..
ഒന്ന് എന്റെ വേദപാഠം ഹെഡ് മാഷ്,രണ്ടാമത്തത് എനിക്ക് ബി ടെക്കിനു മെക്കാനിക്ക്സ്  ഓഫ് മെഷിനറി    എടുത്ത സെബാസ്ട്യന്‍ സര്‍..
സെബാസ്ട്യന്‍ സര്‍ ക്ലാസ്സ്‌ ഒന്നും എടുക്കാറില്ലെങ്കിലും  എല്ലാര്‍ക്കും നന്നായി സെഷണല്‍ മാര്‍ക്ക്‌ സര്‍ ഇട്ടിരുന്നു..
മിനി പ്രൊജക്റ്റ്‌ ആയി  ബന്ധപ്പെട്ടു ഞാനും ഡിജോനും ജോജോനുമൊക്കെ ചോദിച്ചിരുന്ന ശുദ്ധ മണ്ടത്തരങ്ങള്‍  യാതൊരു പരിഭവവും കൂടാതെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്..
അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വരുന്നു..

ഫസ്റ്റ് ഇയര്‍ കഴിഞ്ഞപ്പോള്‍ ജ്യോതിയിലെ ഒരുമയുടെ പര്യായം  ,സ്നേഹത്തിന്റെ നിറകുടം  എന്നൊക്കെ ഇപ്പോള്‍ അറിയപ്പെടുന്ന 2006 -2010 മെക്കില്‍  രണ്ടു വിഭാഗങ്ങള്‍ രൂപപ്പെട്ടു ..
ഒന്ന് ഷോര്‍ണൂര്‍ ടീം,മറ്റത്ത് തൃശൂര്‍ ടീം..
മെക്ക് ഫൈനല്‍ ഇയര്‍ ടൂര്‍ @ മണാലി,ഹിമാചല്‍ .

തൃശൂര്‍ വിഭാഗത്തിന്റെ അഴിമതി നിറഞ്ഞ ഫസ്റ്റ് ഇയര്‍ ഭരണത്തില്‍ ഷൊര്‍ണൂര്‍ ടീം പ്രതിഷേധിച്ചിരുന്ന സമയമായിരുന്നു അത് ..
സെക്കന്റ്‌ ഇയര്‍ ഇലക്ഷന്‍  വന്നപ്പോള്‍ തൃശൂര്‍ ടീമിന് ജയിക്കാന്‍ വഴിയില്ലാതായി..
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെയും സുനു,ഹിനോയ് എന്നിവരുടെ 'മൂന്നാം മുന്നണി' രൂപം  കൊണ്ടത്..
'അഴിമതി രഹിത ഭരണം' എന്നൊക്കെ  പറഞ്ഞു പ്രസംഗം നടത്തി പിള്ളേരുടെ കണ്ണില്‍ പൊടിയിട്ടു സിമ്പിള്‍ ആയി 30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചെടുത്തു...
കാര്യം അഴിമതി രഹിതം എന്നൊക്കെ ആയിരുന്നു മുദ്രാവാക്ക്യം എങ്കിലും 'അഴിമതിയിലൂടെ ഐക്യം  'എന്നതായിരുന്നു ഞങ്ങടെ ലക്‌ഷ്യം..അങ്ങനെ ആര്‍ട്സ്,സ്പോര്‍ട്സ്,പൂക്കളം പിരിവുകള്‍ ,2 ടൂര്‍,ഫോട്ടോസ്റാറ്റ് ,എന്നിവയിലെല്ലാം  വിവിധങ്ങളായ അഴിമതികള്‍  ശക്തമായി നടത്തി ..
 സെക്കന്റ്‌ ഇയര്‍ അവസാനമായപ്പോഴേക്കും മൂന്നാം മുന്നണിയുടെ അഴിമതിക്കെതിരെ തൃശൂര്‍ - ഷൊര്‍ണൂര്‍ ടീമുകള്‍ ഒറ്റക്കെട്ടായി..
അങ്ങനെ മൂന്നാം മുന്നണി നിലം പതിച്ചു..
അത് കഴിഞ്ഞു പിന്നീടൊരിക്കലും ക്ലാസ്സില്‍ ഇലക്ഷനോ ഗ്രൂപ്പിസമോ ഉണ്ടായിട്ടില്ല....

അങ്ങനെ ഭരണം നഷ്ട്ടപ്പെട്ടു ചെറുകിട അഴിമതികളുമായി നടക്കുമ്പോഴാണ് സെബാസ്ട്യന്‍ സര്‍ ഒരു ബുക്കിന്റെ എട്ടു  പേജ് ഫോട്ടോസ്ടാറ്റ്    എടുക്കാന്‍ എന്റെ  കയ്യില്‍ തരുന്നത്..കൂടെ ഒരു അമ്പതു രൂപയും..ബൈക്കിന്റെ താക്കോലും ..

"ബൈക്ക്   ഓടിക്കാന്‍ അറിയില്ലേ  .? പെട്രോള്‍ ഉണ്ടാകുമെന്ന് തോന്നുന്നു...പൈസ പോരാതെ വന്നാല്‍ ബാക്കി   ഞാന്‍ തരാം..."

സ്വന്തം ശിഷ്യന്  ബൈക്ക് ഫ്രീ ആയി ഓടിക്കാന്‍ കൊടുത്ത ജ്യോതിയിലെ ആദ്യത്തെ അദ്ധ്യാപകന്‍ അദ്ദേഹം ആയിരിക്കും ..ശുദ്ധ മനസ്ക്കന്‍..

"ഇതിനു പുറത്ത് പോകണ്ട ആവശ്യമൊന്നും ഇല്ല..താഴെ സ്റ്റോറില്‍ ജോസേട്ടന്‍ എടുത്തു തരും.."

"8 പേജ് ഒക്കെ പെട്ടെന്ന് എടുത്തു തരോ.?"

"അത് ഞങ്ങള്‍ ജോസേട്ടന്റെ  കഴുത്തിനു പിടിച്ചു എടുത്തു തരാം.."

മിനിട്ടുകള്‍ക്കകം  ജോസേട്ടന്റെ 'കാലു പിടിച്ചു'  എടുത്ത ഫോട്ടോസ്ടാട്ടും ബാക്കി പൈസയും സാറിനെ ഏല്‍പ്പിച്ചു...
എന്റെ ഓര്‍മ്മയില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എടുത്തു കൊടുത്ത അവസാന ഫോട്ടോസ്ടാറ്റ് അതാവണം..

അതിനു ശേഷം തുടങ്ങിയതാണ്‌ assignment പൈസക്ക്     എഴുതല്‍..


ഫസ്റ്റ് ഇയര്‍ ല്‍   ഇതായിരുന്നു എന്റെ  മെയിന്‍ തൊഴില്‍..പിന്നീട് അന്യ   ബ്രാഞ്ചുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഈ പണി നിര്‍ത്തി..
ഒരു പേജിനു 2 തൊട്ട് 5 വരെ രൂപ വാങ്ങിയിരുന്നു...
ഫൈനല്‍ ഇയര്‍ ഇ  സി  യിലെ പല circuit കള്‍  ഇന്നും എനിക്ക് കാണാ പാഠമാണ്..
ഏതു കള്ളനും ഒരു ദിവസം പിടിക്കപ്പെടും എന്ന് പറയുന്ന പോലെ എന്നെയും ഒടുവില്‍ പിടിച്ചു..
ആരോ ഒറ്റിയതാകാനാണ് സാധ്യത ..
അല്ലെങ്കില്‍ പിന്നെ 4 assignment 4 കയ്യക്ഷരത്തില്‍ 4 വ്യത്യസ്ഥ പേന കൊണ്ട് എഴുതിയിട്ടും എങ്ങനെ പിടിക്കപ്പെടാനാണ്..
എന്തായാലും 4 assignmentഉം  എന്റെ മുമ്പില്‍ വച്ചു തന്നെ കീറി കളഞ്ഞു..
എന്റെ ഒറിജിനല്‍ assignment ല്‍  നിന്നും 4 മാര്‍ക്ക്‌ കുറച്ചു..
ഞാന്‍ ആരോടും പരാതി പറഞ്ഞില്ല..
പരാതി പറഞ്ഞിട്ട് വല്ല അന്വേഷണവും വന്നാല്‍, ഷിജു സാറിന്റെ മേശപ്പുറത്തെ   6 assignment ന്റെയും   ക്രിസ്റ്റി  സാറിന്റെ അലമാരക്കുള്ളിലെ  3 assignment ന്റെയും  പിതൃതം സംബന്ധിച്ച്  ഒരു തര്‍ക്കം ഉടലെടുത്തേനെ....
>A< 23 /12 /2010