വിഭാഗങ്ങള്‍..

Saturday, December 25, 2010

റബ്ബര്‍ പാമ്പ്

എല്ലാര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍..

2007 ലാണ് ഒളരി കെ സി വൈ  എം സംഘടനയുടെ സെക്രട്ടറി  ആയി എന്നെ നിയമിക്കുന്നത്...
കുര്‍ബ്ബാന  കഴിഞ്ഞു  പള്ളി മുറ്റത്ത് വായ നോക്കി നില്‍ക്കുകാര്‍ന്ന പാവം  എന്നെ അച്ഛന്‍ ഒരു 15 മിനിട്ടുന്റെ   സെമിനാറുണ്ട് എന്ന് പറഞ്ഞു   പിടിച്ചോണ്ട്  പോയി ആക്കിയതാണ് ..
2007 ഡിസംബറില്‍  ആണ് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം  ഒരു പുല്‍ക്കൂട്‌ കെ സി വൈ  എം പള്ളിയില്‍ ഉണ്ടാക്കിയത് ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുല്‍ക്കൂട്‌ കണ്ടതില്‍ ഇടവകക്കാരൊക്കെ ഹാപ്പി ആയി..
അന്ന് മുതല്‍ എല്ലാ കൊല്ലവും പുല്‍ക്കൂട്‌ നിര്‍മ്മാണത്തിന്റെ  ഉത്തരവാദിത്തം കെ സി വൈ  എം ന്റെ ആയി..
എനിക്കാണേല്‍ എങ്ങനേലും ഈ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ മതി എന്നായി..
2007 പുല്‍ക്കൂടിന്റെ ആവേശത്തില്‍ 2008 ലെ പുല്‍ക്കൂടില്‍  പുതിയതായി നാലു കുളവും 2 മലകളും 2 വെള്ളച്ചാട്ടവും   പിന്നെ ഒരു കൂറ്റന്‍ പാലവും ഉണ്ടാക്കി..  പരുപാടി ഉത്ഘാടനത്തിനു   തൊട്ടു മുമ്പ്  വെള്ളചാട്ടത്തിന്റെയും  കുളത്തിന്റെയും വാട്ടര്‍ സപ്ലൈ സിസ്റ്റം കേടായി..അങ്ങനെ വന്‍ ഫ്ലോപ്പ് ആയി അന്നത്തെ പുല്‍ക്കൂട്‌ .

അന്ന് ഉണ്ടാക്കിയ പുല്‍ക്കൂട്‌ നഗരിയിലെ പാലങ്ങളിലും മലകളിലും കയറി ഏകദേശം 14 അമ്മാമ്മമാരെങ്കിലും   എല്ല് ഡോക്ടറെ കാണാന്‍ പോയിട്ടുണ്ടെന്ന് ഒരു മെഡിക്കല്‍ ഷോപ്പുക്കാരന്‍  എന്നോട് പറഞ്ഞു ..അന്ന്  പാലത്തിനു കുഴിച്ച മുളകള്‍ ഊരാന്‍ കിട്ടാതെ പള്ളി സ്വന്തം കാശ് മുടക്കി പുറമേ നിന്നും തമിഴന്മാരെ കൊണ്ട് വന്നു മുള  പൊക്കാന്‍ നോക്കിയിട്ടും പറ്റിയില്ല.. ,ഒടുവില്‍ മെഷീന്‍ വച്ചു മുറിക്കുകയാണ് ഉണ്ടായത്..ആ മുളയുടെ അവശിഷ്ട്ടങ്ങള്‍ ഇന്നും പള്ളി മുറ്റം കുഴിച്ചാല്‍ കാണാം...
പുല്‍ക്കൂട്‌ ഫ്ലോപ്പ് ആയതിനാല്‍ ഭാരവാഹികളെ മാറ്റുമെന്ന് ഞാന്‍ സ്വപ്നം കണ്ടു..
പക്ഷേ അടുത്ത കൊല്ലം മര്യാദക്ക് പുല്‍ക്കൂട്‌ ഉണ്ടാക്കി കാണിച്ചിട്ട് ഇനി ഭാരവാഹികള്‍ മാറിയാല്‍ മതി എന്നായി പള്ളി കമ്മിറ്റി..

2009 ല്‍   പുല്‍ക്കൂട്‌ നിര്‍മ്മാണം പള്ളിയും - കെ സി വൈ  എം സംയുക്ത്തമായി നടത്താന്‍ തീരുമാനിച്ചു..
അന്നത്തെ പുല്‍ക്കൂട്‌ വളരെ നന്നായിരുന്നു ..
അതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കാട്ടിലെ ഫുട്ബോള്‍ മത്സരം ആണ്..
റബ്ബര്‍ കൊണ്ടുള്ള മൃഗങ്ങള്‍ ഗ്രൗണ്ടില്‍ അണി നിരന്നു നില്‍ക്കുന്നത് വളരെ നന്നായിരുന്നു..
റബ്ബര്‍ മൃഗങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ആ കൊല്ലം കോളേജില്‍ ഉണ്ടായ ഒരു റബ്ബര്‍ പാമ്പ് കഥ ഓര്‍മ്മ വന്നത്..

അത് ഒരു ഏപ്രില്‍ ഫൂള്‍ ദിവസമായിരുന്നു..

എഡ്വിന്‍ & ഞാന്‍ 
പുത്തന്‍ പീടിക പെരുന്നാള്‍ക്കു വാങ്ങിയ മൊബൈല്‍ ഫോണുമായി എഡ്വിന്‍ രാവിലെ തന്നെ പെണ്‍കുട്ടികളുടെ ഫോട്ടോ  എടുക്കല്‍ ,സ്റ്റാഫിന്റെ   മുമ്പില്‍ വച്ചു ഫോണ്‍ കാള്‍ ചെയ്യല്‍,പിള്ളേര്‍ക്ക് ഫ്രീ ആയി ഫോണ്‍ വിളിക്കാന്‍ കൊടുക്കല്‍ തുടങ്ങിയ നമ്പരുകളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷിച്ചു വരികയായിരുന്നു ..
ക്ലാസ്സിലെത്തിയപ്പോള്‍ ഫസ്റ്റ് പീരീഡ്‌ ശ്രീ പ്രിയന്‍ എന്ന സര്‍ ആണ്..ആള് തമിഴനാണ്..
ശ്രീ പ്രിയന്‍ സര്‍ 
ക്ലാസ്സ്‌ പകുതി ആയപ്പോള്‍ എഡ്വിന്‍ ഒരു റബ്ബര്‍ പാമ്പിനെ എടുത്തു ക്ലാസ്സിന്റെ അങ്ങേ അറ്റത്തിരിക്കുന്ന ആന്റപ്പന്റെ ബുക്കിലേക്ക്  എറിഞ്ഞു..
കണ്ണ് തുറന്നു ഉറങ്ങുകയായിരുന്ന ആന്റപ്പന്‍ അമ്മേ.. എന്നൊരു വിളി വിളിച്ചു..
ആന്റപ്പന്റെ അമ്മ വിളി കേട്ടില്ലെങ്കിലും   ശ്രീപ്രിയന്‍ സര്‍ വിളി കേട്ടു..
 'എന്നാടാ കണ്ണാ' എന്നൊരു ചോദ്യവുമായി സര്‍ പ്ലാട്ഫോമില്‍ നിന്നു താഴോട്ടിറങ്ങി  ആന്റപ്പന്റെ അടുത്തെത്തി..
പാമ്പ് അപ്പൊ നിലത്തു വിശ്രമിക്കുകയായിരുന്നു..
ഇനി ഇപ്പൊ എന്തു ചെയ്യും എന്നറിയാതെ നിലത്തു കിടന്ന പാമ്പിനെ  എടുത്തു ആന്റപ്പന്‍ ,സാറിന്റെ കയ്യില്‍ വച്ചു കൊടുത്തു..
സര്‍ 'അയ്യോ എന്നാണോ, അമ്മോ  എന്നാണോ' വിളിച്ചത്  എന്നതിനെ കുറിച്ച്  മെക്കില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.. 

എന്തായാലും എഡ്വിന്‍ന്റെ  പാമ്പിനെ ഡിപ്പാര്‍ട്ടുമെന്റ്  ജപ്ത്തി ചെയ്തു സൂക്ഷിച്ചു...
(ജോണ്‍സി മിസ്സിനെ ഡിപ്പാര്‍ട്ട്മെന്റിലെ ഏതോ  ഒരു സര്‍, പാമ്പിനെ കാണിച്ചു പേടിപ്പിച്ചു  എന്നൊരു ശ്രുതി, അന്ന് ഉച്ചക്ക്  ഇന്റെര്‍വെല്ലിനു കേട്ടു..). :)

No comments:

Post a Comment