വിഭാഗങ്ങള്‍..

Tuesday, February 15, 2011

എയര്‍ ക്രാഫ്റ്റ് ടോയലറ്റ്

ബഹറിനില്‍ നിന്നും കേരളത്തിലേക്കുള്ള വീമാന യാത്രക്കിടയില്‍  ആണ്  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ് നെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റിയത്.. 

എന്റെ അടുത്തിരുന്ന ചേട്ടന്‍ ഇതില്‍ പി എച്ച്  ഡി എടുത്തിരുന്നു എന്ന് തോന്നുന്നു..
പൂര്‍ണ്ണമായും വാക്വം   ഉപയോഗിച്ച്   പ്രവര്‍ത്തിക്കുന്നതാണത്രെ   ഈ  ടോയ്ലറ്റ്   ..
പ്രഷര്‍  ഉപയോഗിച്ച്  വലിച്ചെടുക്കുന്ന   മാലിന്യങ്ങള്‍   ശൂന്യാകാശത്തോ ,ഭൂമിയിലെ  ഏതെങ്കിലും  ഒരു  ആളൊഴിഞ്ഞ  സ്ഥലത്തോ  നിക്ഷേപിക്കുകയാണ്  പതിവ്..
ബ്രസീലിനടുത്ത്  ഒരു  വീട്ടില്‍  അസ്വഭാവികമായി   എന്തൊക്കെയോ  വന്നു   വീഴുന്നു  എന്ന് 
റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടതായി വിക്കി പീഡിയയില്‍  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ്   എന്ന  വിഷയത്തെ  കുറിച്ച്  സേര്‍ച്ചിയാല്‍   കാണാന്‍  കഴിയും ..
നമ്മുടെ  നാട്ടില്‍    പെയ്യുന്ന  ചുവന്ന  മഴയും  മഞ്ഞ മഴയുമൊക്കെ  എന്താണെന്ന്  തമ്പുരാനറിയാം..അന്തരീക്ഷത്തിലെ   രാസ  പ്രവര്‍ത്തനങ്ങള്‍  മൂലം  ഉണ്ടാകുന്നതാണ്  മറ്റതാണ്‌  മറച്ചതാണ്  എന്നൊക്കെ  കാലാവസ്ഥാ  നിരീക്ഷകര്‍  പറയും ..
എനിക്കീ  ജീവിതത്തില്‍  വിശ്വാസം  ഇല്ലാത്തതായി  ലവന്മാരെ മാത്രേ   ഉള്ളൂ ..
ലവന്മാര്‍ക്കു  എന്ത്  വേണേലും  വച്ചടിക്കാം  ..
ആരാണ്  മഴ  പെയ്തില്ല  എന്ന്  പറഞ്ഞു  കേസ്  കൊടുക്കാന്‍  പോണത് ..
കാലാവസ്ഥാ നിരീക്ഷകര്‍    സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗാണ്  
'ഒറ്റപ്പെട്ട  സ്ഥലങ്ങളില്‍  മഴയ്ക്ക്  സാധ്യത  '..
ഈ ഒറ്റപ്പെട്ട സ്ഥലം എവിടെയാണ്..?

പറഞ്ഞു  വന്നത് എയര്‍ ക്രാഫ്റ്റ്   Toilet നെ  പറ്റി ..
ഒരിക്കല്‍  Toilet ല്‍  ഇരുന്നുകൊണ്ട്  വാക്വം  സിസ്റ്റം  പ്രവര്‍ത്തിപ്പിച്ച   ഒരു  യുവതിയുടെ  ഗര്‍ഭപാത്രം   ഫ്ലുഷിംഗ് സിസ്റ്റം  വലിച്ചെടുത്തു എന്ന്   അടുത്തിരുന്ന ചുള്ളന്‍ പറഞ്ഞിരുന്നു ..വീട്ടിലെത്തി ഗൂഗിളില്‍ തപ്പിയപ്പോള്‍ അങ്ങനെ ഒരു വാര്‍ത്ത കണ്ടു..


കോളേജു ഹോസ്റ്റലിലെ Toilet ഫ്ലുഷ് ടാങ്കില്‍ നിന്നും അര കുപ്പി മദ്യം പിടിച്ചെടുത്തു എന്ന്   ഈ അടുത്തു കേട്ടിരുന്നു..
എക്സാം കഴിഞ്ഞു തുണ്ട് കളയാന്‍ വേണ്ടി മാത്രം Toilet ല്‍ പോയിരുന്ന കോളേജിലെ പാമ്പുകള്‍ എല്ലാം, വാര്‍ത്തയറിഞ്ഞ് ഒരു ഫുള്‍ എങ്ങാനും   തടയുമോ എന്നറിയാന്‍ കോളേജിലെ ഫ്ലുഷ് ടാങ്കുകളിലൊക്കെ കേറി നിരങ്ങി എന്നും കേട്ടു..  


എത്രെയോ പേര് കയറി നിരങ്ങുന്ന സ്ഥലം ..
എല്ലാരും വെറുക്കുന്ന സ്ഥലം..
പക്ഷേ എല്ലാര്‍ക്കും ആശ്വാസം നല്‍കുന്ന സ്ഥലം..
സത്യത്തില്‍  വളരെയേറെ എഞ്ചിനീയറിംഗ് ആപ്ലിക്കേഷന്‍  ഉള്ള ഒരു സ്ഥലമാണ് ഈ  Toilet  ...
ഫ്ലുയിഡ് മെക്കാനിക്ക്സ് ,വാല്‍വുകള്‍ ,വെന്റിലേഷന്‍,എയര്‍  ഫ്ലോ,സ്ലോപ്പ് ,ലൈറ്റിംഗ് സിസ്റ്റം അങ്ങനെ അങ്ങനെ ..

ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ നിര്‍മ്മലയിലെ  ആണ്‍കുട്ടികളുടെ Toilet ല്‍ വെള്ളം ഉണ്ടായിരുന്നില്ല..
സ്ക്കൂളില്‍ സ്റ്റാഫ്‌ എല്ലാരും സ്ത്രീകളാണ്..
അത് കൊണ്ട് വല്ലവരും 'സമ്മര്‍ദത്തില്‍' ആയാല്‍ വെള്ളം ബക്കറ്റില്‍  എത്തിക്കാന്‍ കൂടെ ആരെയെങ്കിലും വിടും..
കൂടെ പോകാന്‍ സ്ഥിരം ചില ചുള്ളന്മാര്‍ കാണും..
കൂടെ പോയാല്‍ രണ്ടുണ്ട് ഗുണം..
ഒന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാം, രണ്ടു പുറത്തെ പുല്ലില്‍  നിന്നും വല്ല തുമ്പിയെയോ പച്ച പുല്‍ചാടിയെയോ  പിടിച്ചു 10 തീപ്പെട്ടിപ്പടത്തിനു  മറച്ചു വില്‍ക്കാം ..

അലോഷ്യസ്സില്‍ ആയപ്പോള്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു..

സെന്റ്‌ അലോഷ്യസ്

അവിടെ രണ്ടു Toilet  ഉണ്ട്..
ഒന്ന് പ്ലസ്‌ടുക്കാരുടെ  ഒപ്പമുള്ളത്.
മറ്റത് സ്ക്കൂളിന്റെ  ഓപ്പണ്‍ ഹൗസ്‌ Toilet .
പ്ലസ്‌ ടു ക്കാരുടെ Toilet ല്‍ ആണ്  പ്ലസ്‌ ടു -സ്ക്കൂള്‍ അധോലോക സംഘട്ടനങ്ങളും  പാന്‍ പരാഗ് ഹാന്‍ഡ്‌സ്  കള്ളക്കടത്തും നടക്കാറു..
അതുകൊണ്ട് തന്നെ എന്നെ പോലുള്ള പാവങ്ങള്‍ക്ക് ഓപ്പണ്‍ ഹൗസ്‌ Toilet ല്‍  മുകളില്‍ ആകാശം താഴെ ഭൂമി തന്നെ രക്ഷ..
ഈ Toilet ,സമീപത്തെ പച്ചക്കറി തോട്ടവുമായി കണക്ട് ചെയ്തിരുന്നു  ..
ഇവിടുത്തെ പച്ചക്കറികള്‍ ഏതെങ്കിലും ഒരു ദിവസം ലേലത്തില്‍ വില്‍ക്കും..

മാമുക്കോയ എന്ന വിളിപ്പേരുള്ള ആന്റണി സര്‍ ആയിരുന്നു ഇതിനു മുന്‍ കൈ എടുത്തിരുന്നത്..
സ്പോര്‍ട്സ് & ഡ്രില്‍ ആണ് സാറിന്റെ വിഷയങ്ങള്‍..
സാര്‍ ഭയങ്കര ചൂരല്‍ പ്രയോഗം ആയിരുന്നെങ്കിലും സാറിന്റെ പീരീഡ്‌ വരാന്‍ എല്ലാരും കാത്തിരിക്കും..
ഫുട്ബോള്‍ ആണ് മെയിന്‍ പരുപാടി..
50 പിള്ളേര്‍ ഉള്ള  ക്ലാസ്സിനെ 25 -25 ആക്കി ടീം ആകും...
ഗോള്‍ അടിക്കുക എന്നതിനേക്കാള്‍ ബോളില്‍  ഒന്ന് തൊടുക ആയിരുന്നു എല്ലാരുടെയും ലക്‌ഷ്യം.. സാറിനെ  പിള്ളേര് ഡ്രില്ലപ്പന്‍ എന്നും വിളിച്ചിരുന്നു..
എന്റെ ജ്യോതിയിലും ഉണ്ടായിരുന്നു ഒരു അപ്പന്‍..
പ്രിന്‍സിപ്പാളിനെ പിള്ളേര് കൊളപ്പുള്ളി അപ്പന്‍ എന്നാണു വിളിച്ചിരുന്നത്..
നെടുംബാശ്ശേരി എയര്‍  പോര്‍ട്ടിനു പരിസ്ഥിതി  മലിനീകരണം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റു കൊടുത്തത്  ഇദ്ദേഹം ആയിരുന്നു...
എയര്‍ പോര്‍ട്ട് ആ ചുറ്റുവട്ടത്ത് ഉള്ളവര്‍ക്ക്  ഒരു ശല്ല്യം  ആകില്ല എന്ന റിപ്പോര്‍ട്ട്‌ ആണ് ഇത്..ഒരിക്കല്‍ ഞാന്‍ ഒരു വിദേശ പര്യടനത്തിനു പോകും വഴി ,കാറിന്റെ ഡ്രൈവര്‍ എയര്‍ പോര്‍ട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ മൂത്രമൊഴിക്കുമ്പോള്‍ ഞാന്‍ ഈ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച ഓര്‍ത്തിരുന്നു..




No comments:

Post a Comment