വിഭാഗങ്ങള്‍..

Sunday, February 19, 2012

മണി ആശാന്‍..

സൈക്കിളുകള്‍ എനിക്ക് പണ്ടേ ഒരു വീക്ക്നെസ്സ് ആയിരുന്നല്ലോ..
പണ്ട് എന്നെ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് കാല്‍വരി പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എന്റെ അമ്മയെ അള്‍ത്താര ബാലനായ ഒരു പഹയന്‍ സൈക്കിള്‍ ഇടിപ്പിച്ചു വീഴ്ത്തിയതായി ഒരു ഐതിഹ്യം ഇന്നും അരണാട്ടുക്കര  പ്രദേശത്ത്  ഉണ്ട്..
ഇതേ ഐതിഹ്യം പല തവണയായി പ്രസവിക്കാന്‍ കിടക്കുന്ന ബന്ധുക്കള്‍ക്ക് ഓള്‍ ദി ബെസ്റ്റ് പറയാന്‍ പോകുന്ന സമയത്ത് മാതാശ്രീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്..


ഒളരി ചന്ദ്രമതി ആശുപ്പതിക്ക് സമീപം സൈക്കിള്‍ കട നടത്തിയിരുന്ന മണിയന്‍ ആശാന്‍ ആയിരുന്നു ഞങ്ങളുടെ സൈക്കിള്‍ കുടുംബ ഡോക്ടര്‍...
7 }൦  ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ അവസാനത്തെ സൈക്കിള്‍ വാങ്ങിയത്..
വാങ്ങിയ അന്ന് മുതല്‍ കേടും ക്ലേശവും ആയിരുന്നു അതിനു..


ആഴ്ചയില്‍ നാല് ദിവസം മാത്രമേ ആശാന്റെ കട തുറന്നിരുന്നുള്ളൂ..
അതുകൊണ്ട് ആശാന്റെ appoinment  കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു..
പേപ്പര്‍ വായനയും ബീഡി വലിയും കഴിഞ്ഞു 10 മണി കഴിയും ആശാന്‍ കട തുറക്കാന്‍..
10 മണിക്കെങ്ങാനും നമ്മള്‍ ആ ഏരിയയില്‍ ഉണ്ടേല്‍ കട തുറക്കാനും സൈക്കിളുകള്‍ കടയില്‍ നിന്നെടുത്തു പുറത്തു വക്കാനും  നമ്മള്‍ സഹായിക്കണ്ടി വരും..
സൈക്കിളുകള്‍ പുറത്തെടുത്തു കൊടുത്താല്‍ ഒരു 11 മണി ആവുമ്പോ വരാന്‍ പറയും..
ഞാന്‍ 11 മണിക്ക് ചെന്ന് നോക്കുമ്പോള്‍ എന്റെ രോഗിയെ വഴിയില്‍ കിടത്തി ആശാന്‍ ചായക്കുടിക്കാന്‍ പോയി കാണും..
ചായക്കടയില്‍ പോയി അന്വേഷിച്ചാല്‍ ഉച്ചകഴിഞ്ഞ് വരാന്‍ പറയും..
ഉച്ചക്ക് ഞാന്‍ ഫുഡ്‌ അടിച്ചു ചെന്ന് നോക്കുമ്പോള്‍ ആശാന്‍ ഫുഡ്‌ അടിക്കാന്‍ പോയി കാണും..
അങ്ങനെ നാലുമണി വരെ ആശാന്‍ ഇങ്ങനെ ബീഡി വലിയും  പേപ്പര്‍ വായനയും താടിമിനുക്കലും ആയി സമയം കളയും..


ബീഡിയുടെ പുകകൊണ്ടു  ആശാന്റെ താടിക്ക് ഒരു ഗ്രേ കളര്‍ ആയിരുന്നു..
ആശാന് ബീഡി വാങ്ങാന്‍ മാത്രമായി ഒരു പെട്ടിക്കട  സമീപത്തെ ഒരു അപ്പാപ്പന്‍ തുടങ്ങിയിരുന്നു..
ആറുമണിക്ക് അപ്പാപ്പന്‍ പെട്ടിക്കട അടക്കുന്നതോടെ ആശാന്‍ വീണ്ടും 'അവാര്‍ഡ്‌' * ആവും..
{അവാര്‍ഡ്‌ *-അവാര്‍ഡ്‌ സിനിമ പോലെ ആവും..}.
ഇതൊക്കെ മുന്‍ക്കൂട്ടി അറിയാവുന്നത്  കൊണ്ട് ഞാന്‍ 10 മണിക്ക് സൈക്കിള്‍ കൊടുത്ത് 
ഒരു 6 മണിക്കേ വാങ്ങാന്‍ പോകാറുള്ളൂ..
ആശാന്റെ ബീഡിയും ഒരു മണ്ണെണ്ണ വിളക്കും മാത്രമായിരിക്കും രാത്രിയില്‍ ആ കടയിലെ പ്രകാശം..


ഒരിക്കല്‍ ഞാന്‍ കാലത്ത് പഞ്ചര്‍ അടക്കാന്‍ കൊടുത്ത സൈക്കിള്‍ വാങ്ങാന്‍ ഒരു 7 മണിക്ക് ചെന്നു..
എന്നെ കണ്ടപ്പോ ചുണ്ടിന്റെ ഒരു സൈഡില്‍ വച്ചിരുന്ന ബീഡി വലിച്ചു ചുണ്ടിന്റെ മറ്റേ സൈഡിലൂടെ ഒരു പുക വിട്ടു,,
ഞാന്‍ കാര്യം പറഞ്ഞു..
അര്‍ജെന്റ്റ് ആണ്..
ഓക്കേ..ഇപ്പൊ ശരിയാക്കാം..


ടയറില്‍ നിന്നും ട്യൂബ് ലൂസ് ആക്കുക എന്നതാണ് പഞ്ചര്‍ അടക്കലില്‍ ആദ്യത്തെ സ്റ്റെപ്പ്..
അതിനായി സൈക്കിള്‍ ഈ ഞാന്‍ തന്നെ പൊക്കി കൊടുക്കണം..
ശേഷം ട്യൂബ് എയര്‍ അടിച്ചു വീര്‍പ്പിക്കണം..
അടിച്ചു കയറ്റുന്ന എയര്‍നേക്കാള്‍ കൂടുതല്‍ ലീക്ക് ഉള്ള എയര്‍ പമ്പ്‌ കൊണ്ട് ,എയര്‍ അടിക്കുന്നത് ഈ ഞാനായിരിക്കും എന്ന് പ്രത്യേകം  പറയണ്ടല്ലോ..
ഇനിയാണ് IMPORTANT  സ്റ്റെപ്പ്...
എയര്‍ നിറച്ച ട്യൂബ് വെള്ളത്തില്‍ മുക്കി,കുമിള വരുന്ന ഭാഗം  നോക്കി ലീക്ക് കണ്ടെത്തണം..
എയര്‍ നിറച്ച ട്യൂബ് പാത്രത്തില്‍ മുക്കുമ്പോഴായിരിക്കും പാത്രത്തില്‍ വെള്ളം ഇല്ല എന്നാ നഗ്ന സത്ത്യം മനസ്സിലാക്കുന്നത്..
എല്ലാം മനസ്സിലായെന്ന വണ്ണം ഞാന്‍ പാത്രമെടുത്തു ആശുപത്ത്രിക്ക്  മുമ്പിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കൊണ്ട് വരും..
വെള്ളം നിറച്ചു കൊണ്ട് വന്നു ലീക്ക് കണ്ടെത്തിയാല്‍ ആശാന്‍ കത്തിക്കഴിഞ്ഞ തീപ്പെട്ടിക്കൊള്ളി വച്ച് ദ്വാരമുള്ള ഭാഗത്ത് കുത്തി വക്കും..
അടുത്തതായി ക്ലീന്‍ ചെയ്യല്‍,പശ പുരട്ടല്‍,  ഒട്ടിക്കല്‍,അങ്ങനെ പല കടമ്പകളും കടന്നു ട്യൂബ് ഉള്ളിലേക്ക് കയറ്റി എയര്‍ അടിച്ചു സാധനം ഒരുമാതിരി ആകും..
ചില ദിവസങ്ങളില്‍ എല്ലാം കഴിഞ്ഞു അവസാനം  എയര്‍ അടിക്കാന്‍ നോക്കുമ്പോ എയര്‍ പമ്പിന്റെ   കൊമ്പും കുട ചക്രവുമൊക്കെ പല സ്ഥലത്തായിരിക്കും..


ഇതിനു ശേഷം  കട അടക്കാന്‍ ഈ ഞാന്‍ തന്നെ സഹായിക്കണം..
അവിടെയുള്ള സൈക്കിളുകള്‍ ഓരോന്നായി ഉള്ളിലേക്ക് കയറ്റി കൊടുക്കണം..
(മണ്ണെണ്ണ വിളക്ക് പിടിച്ചു കൊടുക്കുക,മണ്ണെണ്ണ വിളക്കുകൊണ്ട് ബീഡി കത്തിച്ചു കൊടുക്കുക, പണിക്കിടയില്‍ എയര്‍ അടിക്കാന്‍ വരുന്ന പെണ്‍ക്കുട്ടികള്‍ക്കും  വയസ്സായ അപ്പാപ്പന്മാര്‍ക്കും എയര്‍ അടിച്ചു കൊടുക്കുക എന്നതിന് പുറമേ ആണിത്.. ).
ഒളരിയില്‍ വേറെ സൈക്കിള്‍ കട ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് വാസ്തവം ..
ആകെ ഉള്ളത് 2Km അകലെ ഉള്ള മോഹനേട്ടന്റെ കട ആണ്..
അവിടെ സര്‍വീസ് നല്ലതാണെങ്കിലും  ഭയങ്കര  പൈസ  ആണ്..
നിത്യ  രോഗിയായ എന്റെ സൈക്കിളിനു മണിയനാശാന്റെ മെഡിക്കല്‍ കോളേജു ആയിരിക്കും അഭികാമ്യം..
ഈയിടെ ആശാനെ താടിയൊക്കെ വടിച്ചു ചുള്ളനായാണ് കാണാറ്..
ആരോ മണ്ണെണ്ണ വിളക്ക് പിടിച്ചുക്കൊടുത്തു താടിക്ക് പണി കൊടുത്ത് കാണണം..
എന്റെ നിത്യ  രോഗിയായ സൈക്കിളിനെ  ഞാന്‍ വിറ്റതോടെ ആശാനും ഈയിടെ സൈക്കിള്‍ കട നിര്‍ത്തി...

Monday, October 24, 2011

വാഴപ്പിണ്ടി ടര്‍ബൈന്‍


പത്താം ക്ലാസ്സ്‌ വരെ  ടര്‍ബൈന്‍ എന്ന് കേട്ടാല്‍ വാഴപ്പിണ്ടിയില്‍ ഈര്‍ക്കിലിയും ഓലയും കുത്തി പൈപ്പിന്റെ അടിയില്‍ വച്ച് കറക്കുന്ന   ഒരു  സാധനം   ആയിരുന്നു ..
പ്ലസ്‌ ടു വില്‍ ആയപ്പോ ടര്‍ബൈനില്‍ ഓലക്കു പകരം ഷേവ് ചെയ്യണ ബ്ലേഡ് ആയി..
എഞ്ചിനീയറിംഗ്  ഫസ്റ്റ്  ഇയര്‍ ആണ്  ടര്‍ബൈന്റെ   ഷേപ്പ് ഇങ്ങനെ അല്ല ഒല്ലൂര്‍ പെരുന്നാള്‍ക്കു വാങ്ങണ പമ്പരത്തിന്റെ ഷേപ്പ്  ആണെന്ന് മനസ്സിലായത്..
പിന്നീടൊരിക്കല്‍ ട്രിജോ സാര്‍ പച്ച ബോര്‍ഡില്‍ വരച്ചു കാണിച്ചപ്പോഴാണ് ടര്‍ബൈന്റെ  ബ്ലേഡിന് എക്സാം ഷീറ്റില്‍ പേന കൊണ്ട് വരച്ചു കാണിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഷേപ്പ് ആണെന്ന് മനസ്സിലായത്...
വരക്കാനുള്ള ബുദ്ധിമുട്ട് കാരണം പിന്നീടങ്ങോട്ട് വന്ന എല്ലാ എക്സാമിലും  ഒരു ചെറിയ പമ്പരവും അതിനു മുകളിലായി വെള്ളം വീഴുന്ന  ഒരു പൈപ്പും വരച്ചു പോന്നു..
പേപ്പര്‍ നോക്കിയവരുടെ മനസ്സിലുള്ള ടര്‍ബൈനും എന്റെ മനസ്സിലുള ടര്‍ബൈനും  ഒരു പമ്പരത്തിന്റെ ഷേപ്പ് ആയതു കൊണ്ടോ എന്തോ എല്ലാ യൂണിവേഴ്സിടി  എക്സാമിലും ഞാന്‍ ജയിച്ചു പോന്നു..
വര്‍ഷങ്ങള്‍ക്കു ശേഷം FACT യില്‍ ഒരു ടര്‍ബൈന്‍ അഴിച്ചു കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്..

കുറുമിയില്‍ നിന്നു പഠിച്ചെടുത്തതോ..
പച്ച ബോര്‍ഡില്‍ നിന്നു വരച്ചു എടുത്തതോ .
അജീഷിന്റെ പേപ്പറില്‍ നിന്നും  അടിച്ചെടുത്തതോ  അല്ല ടര്‍ബൈന്‍..

ഒരു ജീവിത കാലം മുഴുവന്‍ പഠിക്കാനുള്ള സംഭവങ്ങള്‍ ഒരു ടര്‍ബൈനില്‍ ഉണ്ട്..
MBBS കഴിഞ്ഞു ഒരു വര്‍ഷം house surgeoncy ചെയ്യുന്ന പോലെ എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു കൊല്ലം  കമ്പനികളില്‍ പരിശീലനം കൂടി നിര്‍ബന്ധമാക്കണം എന്ന അഭിപ്രായമാണ് ഇന്ന് എനിക്കുള്ളത്....

Sunday, October 16, 2011

ഞങ്ങള്‍ ഒന്ന് ..ഞങ്ങള്‍ക്ക് ഒന്ന്..


സെഷണല്‍ എക്സാം മാസ്സ് കട്ട്‌ അടിച്ചതിന്റെ പേരില്‍ ജിഷ്ണു സാര്‍* നടത്തിയ റീ എക്സാമില്‍ ഉന്നത വിജയം നേടിയവരാണ് ഇവര്‍..
ഞാനുള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് അരയും പൂജ്യവും ആണെന്ന് പറയേണ്ടതില്ലലോ...



Monday, September 12, 2011

കുടക്കൊരു സീറ്റ്‌..

          

               കഴിഞ്ഞ മാസം കമ്പനി വിട്ടു എറണാകുളത്തു നിന്നും തൃശൂര്‍ വരുന്ന വഴി ഒരു ചെറിയ സംഭവം ഉണ്ടായി..

കെ എസ് ആര്‍ ടി സി ബസ്സിലായിരുന്നു യാത്ര..
ഞാന്‍ കളമശ്ശേരിയില്‍ നിന്നാണ് കയറിയത്..
ബസ്സിലാണെങ്കില്‍ കൊടും തിരക്ക്..
പുറത്തു ഭയങ്കര മഴ ആയതിനാല്‍ വിന്‍ഡോ ഷട്ടറുകള്‍ എല്ലാം അടച്ചു ഇട്ടിരിക്കുകയായിരുന്നു..
കുറെ നേരം സ്റ്റെപ്പില്‍ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞു  ഒരു വിധം മുകളില്‍ കയറിപ്പറ്റി..
തോളിലെ ബാഗ്‌ എടുത്തു ലഗ്ഗേജ് ട്രാക്കില്‍ വക്കുന്നതിനിടെ, ബാഗിന് സൈഡില്‍ ഇരുന്ന എന്റെ കുടയുടെ പിടി തട്ടി ബസ്സിന്റെ ബെല്‍ ഒന്ന് അടിച്ചു..
ഇത് കേള്‍ക്കണ്ട താമസം ഡ്രൈവര്‍ വണ്ടി സൈഡ് ഒതുക്കി നിര്‍ത്തി..
തിരക്കായതിനാല്‍ കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു..
വല്ലവരും കൈ കാണിച്ചപ്പോള്‍ ബസ്സ് നിര്‍ത്തിയതാകുമെന്നു കണ്ടന്‍ കരുതി..
ഷട്ടറുകള്‍ അടഞ്ഞു കിടന്ന് , ബസ്സിനുള്ളില്‍ ഒരുമാതിരി ഇരുട്ടായിരുന്നതിനാല്‍ ബെല്‍ അടിച്ചത് ഞാനാണെന്ന് ആരും അറിഞ്ഞുമില്ല....
വണ്ടി ഏകദേശം ആലുവ എത്താറായിരുന്നു..
ഒരു ഒന്ന് ഒന്നര മിനിട്ട് വണ്ടി അങ്ങനെ നിന്നു..
കുറച്ചു കഴിഞ്ഞു എന്തോ പന്തിക്കേട്‌ തോന്നി കണ്ടന്‍ നോക്കിയപ്പോള്‍ മുമ്പിലും പിന്നിലും ഇറങ്ങാന്‍ ആരുമില്ല..
ഷട്ടര്‍ തുറന്നു നോക്കിയപ്പോള്‍ കയറാനും ആരും ഇല്ല..
അപ്പോഴേക്കും നമ്മുടെ സാരഥി മുമ്പിലിരുന്നു ബഹളമായി..
എന്താ ആരും ഇറങ്ങാത്തത് എന്നും ചോദിച്ചു കണ്ടനുമായി വാക്ക് തര്‍ക്കമായി..
സാരഥിക്ക് ദേഷ്യം വന്നു വണ്ടി ഓഫ്‌ ആക്കി ഇട്ടു..
ബെല്ലടിച്ചവനെ ഇറക്കി വിട്ടിട്ടേ ഇനി വണ്ടി വിടുന്നുള്ളൂ എന്ന് കണ്ടനും..
ഞാന്‍ ഒരു സീറ്റിലേക്ക് ചാരി നിന്നു ഹെഡ്ഫോണിന്റെ  സൗണ്ട് ഒന്ന് കൂട്ടി , അടുത്ത പാട്ടിനു വേണ്ടി മൊബൈലില്‍ സെര്‍ച്ച്‌ ചെയ്യുകയാണ് എന്ന വ്യാജേന, മൊബൈലില്‍ നോക്കി നിന്നു..
യാത്രക്കാര്‍ ബഹളമായി..
സമയം കുറച്ച് കഴിഞ്ഞപ്പോ  ഞാന്‍ ചാരി നിന്ന സീറ്റിലെ ചുള്ളന്‍ പെട്ടെന്ന് എഴുന്നേറ്റു..
അയാള്‍ കണ്ടനേയും ഡ്രൈവറെയും ചീത്ത വിളിച്ചു ഇറങ്ങി പോയി..
പാവത്തിന് നെടുമ്പാശ്ശേരിയില്‍ നിന്നും ഫ്ലൈറ്റ് പിടിക്കാന്‍ അത്താണിയില്‍  ഇറങ്ങാന്‍ ഉള്ളതായിരുന്നു..
കണ്ടനും ഡ്രൈവര്‍ക്കും കിട്ടണ്ടത് കിട്ടിയപ്പോ വണ്ടി സ്റ്റാര്‍ട്ട്‌ ആയി കിട്ടി...
എനിക്ക് ചുമ്മാ ഒരു സീറ്റും കിട്ടി..